കൊൽക്കത്ത: രണ്ട് തോൽവിയുടെയും ഒരു സമനിലയുടെയും സങ്കടങ്ങളെല്ലാം തീർക്കുന്ന ത കർപ്പൻ ജയത്തോടെ ഗോകുലം കേരളയുടെ തിരിച്ചുവരവ്. ഐ ലീഗിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ അവരുടെ മടയിൽ കയറി നേരിട്ട ഗോകുലത്തിന് 3-1െൻറ ത്രസിപ്പിക്കുന്ന ജയം. ഹെൻട്രി കിസേക (21), മാർകസ് ജോസഫ് (65) എന്നിവർക്കൊപ്പം ഒരു ഗോൾ സെൽഫായും (മാർടി ക്രെസ്പി, 45+) ഗോകുലത്തിെൻറ അക്കൗണ്ടിലെത്തി. കാസിം ഐദരയുടെ (29) വകയായിരുന്നു ഈസ്റ്റ് ബംഗാളിെൻറ ആശ്വാസ ഗോൾ.
ജയത്തോടെ കേരള സംഘം 10 പോയൻറുമായി നാലാം സ്ഥാനത്തേക്ക് കയറി. മോഹൻ ബഗാൻ (14), മിനർവ (11), ചർച്ചിൽ (10) എന്നിവരാണ് മുന്നിലുള്ളത്.
തുടക്കം ഈസ്റ്റ് ബംഗാളിെൻറ വെടിക്കെട്ടോടെയായിരുന്നു. നാലാം മിനിറ്റിൽ ലോങ് റേഞ്ചറിൽനിന്നും ഗോൾപോസ്റ്റാണ് ഗോകുലത്തെ രക്ഷിച്ചത്. രണ്ടു പേരുടെ സസ്പെൻഷെൻറ ക്ഷീണവും ലൈനപ്പിൽ തെളിഞ്ഞു. എന്നാൽ, മാർകസ് ജോസഫ്, കിസേക കൂട്ടിെൻറ ആക്രമണം ഈസ്റ്റ്ബംഗാൾ പ്രതിരോധത്തെ പൊളിച്ചടുക്കാൻ പാകമുള്ളതായിരുന്നു. അതിെൻറ ഫലം 21ാം മിനിറ്റിൽതന്നെ കണ്ടു.
നോച സിങ്ങിെൻറ പെർഫക്ട് പാസ് ബോക്സിനുള്ളിൽ കിസേക ഗോളാക്കിമാറ്റി. മിനിറ്റുകൾക്കകം കൊൽക്കത്തക്കാർ തിരിച്ചടിച്ച് ഒപ്പമെത്തി. പക്ഷേ, ഹാഫ്ടൈം ഇഞ്ചുറിയിൽ മാർകസിെൻറ അപകടമൊഴിവാക്കാനുള്ള ശ്രമം ക്രിസ്പി സെൽഫ് ഗോളാക്കി. രണ്ടാം പകുതിയിൽ കിസേകയിൽനിന്നും പന്ത് വാങ്ങി കുതിച്ച ജോസഫിെൻറ ഉഗ്രൻ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തെറിച്ചുവീണ പന്ത് റീബൗണ്ടിൽ മാർകസ് വലയിലേക്ക് അടിച്ചു കയറ്റി. 20ന് മിനർവ പഞ്ചാബിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.