കോഴിക്കോട്: കൊച്ചിയുടെ മഞ്ഞക്കടലിൽ അലിഞ്ഞുചേരാൻ മലയാളിയുടെ സ്വന്തം ഹ്യൂമേട്ടൻ വരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ആദ്യ വിദേശതാരമായി ലീഗിലെ സൂപ്പർതാരം ഇയാൻ ഹ്യൂമിെൻറ തിരിച്ചുവരവ്. പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച് ആരാധകരുടെ പ്രിയ താരമായി മാറിയ ഹ്യൂം കഴിഞ്ഞ രണ്ടു സീസണിലും അത്ലറ്റികോ ഡി കൊൽക്കത്തയുടെ താരമായിരുന്നു. അവസാന സീസണിൽ കൊച്ചിയിൽവെച്ച് കൊൽക്കത്തയെ കിരീടമണിയിച്ച കനേഡിയൻ താരം ആരാധകരോടുള്ള പ്രായശ്ചിത്തമായാണ് മഞ്ഞപ്പടയണിയിൽ വീണ്ടും ചേരുന്നത്. മൂന്ന് സീസണിലായി 23 ഗോളടിച്ച ഇയാൻ ഹ്യൂം ടൂർണമെൻറിലെ നമ്പർ വൺ ഗോൾവേട്ടക്കാരൻകൂടിയാണ്.
അത്ലറ്റികോ ഡി കൊൽക്കത്തയിൽനിന്ന് വിടാൻ തീരുമാനിച്ച ഇയാൻ ഹ്യൂമിനായി പ്രമുഖ ക്ലബുകൾ രംഗത്തിറങ്ങിയെങ്കിലും പഴയ തട്ടകത്തോടായിരുന്നു മുന്നേറ്റ നിരയിലെ സൂപ്പർതാരത്തിന് താൽപര്യം. കഴിഞ്ഞ ഏതാനും ദിവസമായി മുംബൈയിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് കരാറിൽ ഒപ്പുവെക്കുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് ബ്ലാസ്റ്റേഴ്സ് ഹ്യൂമിെൻറ മടങ്ങിവരവ് പ്രഖ്യാപിച്ചത്.
പ്രഥമ സീസണിൽ അഞ്ച് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിെൻറ ടോപ്സ്കോററായ ഹ്യൂം വേതനതർക്കത്തെ തുടർന്നാണ് കൊച്ചി വിട്ടത്. പക്ഷേ, ബ്ലാസ്റ്റേഴ്സ് ആരാധകരും താരവും പിരിഞ്ഞിരുന്നില്ല. അടുത്ത രണ്ടു സീസണിലും കൊൽക്കത്ത ടീമിനൊപ്പം കൊച്ചിയിൽ കളിക്കാനെത്തുേമ്പാൾ ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള താൽപര്യവും മറച്ചുവെച്ചില്ല. രണ്ടു സീസണിലായി കൊൽക്കത്തക്കുവേണ്ടി 18 ഗോളുകൾ നേടി. ഹ്യൂമിെൻറ വരവോടെ ബ്ലാസ്റ്റേഴ്സ് മുൻനിരക്ക് മൂർച്ചയേറും. മലയാളിതാരം സി.കെ. വിനീത്, ഇന്ത്യൻ താരങ്ങളായ അരാറ്റ ഇസുമി, ജാകിചന്ദ് സിങ് എന്നിവർക്കൊപ്പം ഹ്യൂം കൂടി ചേരുന്നതോടെ ഏതു പ്രതിരോധമലയും ബ്ലാസ്റ്റേഴ്സ് കീറിമുറിക്കും. കാനഡക്കായി 43 രാജ്യാന്തര മത്സരങ്ങൾ കളിച്ച 33കാരൻ 2005 മുതൽ 2008 വരെ ഇംഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ താരമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സ് താരം ഹൊസു പ്രീറ്റോക്കൊപ്പം സ്പാനിഷ് ക്ലബ് എക്സ്ട്രിമഡുറോക്കായി കളിച്ചാണ് ഹ്യൂം കൊച്ചിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.