മാഞ്ചസ്റ്റർ: അയൽക്കാരുടെ പോരിൽ എതിരാളികളെ നിഷ്പ്രഭരാക്കി മാഞ്ചസ്റ്റർ സിറ് റി. ലീഗ് കപ്പ് സെമി ആദ്യ പാദ മത്സരത്തിലാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബദ്ധവൈര ികളായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്തുവിട്ടത്. ഇതോടെ, സ്വന്തം കളിമുറ്റത്ത് സിറ് റിക്ക് രണ്ടാം പാദം അനായാസമാകും.
ഓൾഡ് ട്രാഫോഡിൽ നടന്ന ഏകപക്ഷീയ പോരാട്ടത്തിെൻറ ആദ്യ പകുതിയിൽ നിറഞ്ഞുകളിക്കുകയും നിറയെ ഗോൾ നേടുകയും ചെയ്തായിരുന്നു സിറ്റിയുടെ അശ്വമേധം. സെർജിയോ അഗ്യൂറോയെയും ഗബ്രിയേൽ ജീസസിനെയും ബെഞ്ചിലിരുത്തി ബെർണാഡോ സിൽവക്കും കെവിൽ ഡിബ്രുയിനും ചുമതല നൽകി കളി മെനഞ്ഞ സിറ്റി ആദ്യ 45 മിനിറ്റിൽ നേടിയത് എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ.
നിർഭാഗ്യം വഴിമുടക്കിയില്ലായിരുെന്നങ്കിൽ സ്കോർബോർഡ് നിറഞ്ഞേനെ. 17ാം മിനിറ്റിൽ സിൽവയാണ് അക്കൗണ്ട് തുറന്നത്. ബോക്സിെൻറ തൊട്ടരികെനിന്ന് പായിച്ച പൊള്ളുന്ന ഷോട്ട് ചെന്നുതൊട്ടത് വലയുടെ മോന്തായത്തിൽ. ലീഡിെൻറ ബലത്തിൽ കളി മുറുക്കിയ സന്ദർശകർക്കുവേണ്ടി സിൽവ തന്നെ നൽകിയ പാസിൽ റിയാദ് മെഹ്റസ് 33ാം മിനിറ്റിൽ രണ്ടാം ഗോളും കണ്ടെത്തി. വൈകാതെ, ഡിബ്രുയിൻ മാജിക്കിൽ ലഭിച്ച അവസരം ഗോളിലേക്ക് തട്ടിയിട്ട് ആൺഡ്രിയാസ് പെരേര ഗോളുകളുടെ എണ്ണം കാൽ ഡസൻ തികച്ചു.
രണ്ടാം പകുതി ആസ്വദിച്ചുകളിച്ച സിറ്റിയിൽനിന്ന് പതിയെ പന്തു റാഞ്ചാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങിയപ്പോഴായിരുന്നു റാഷ്ഫോർഡിെൻറ ആശ്വാസ ഗോൾ. യുനൈറ്റഡിന് പക്ഷേ, അതുകഴിഞ്ഞ് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഇതോടെ, കഴിഞ്ഞ മാസം ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രീമിയർ ലീഗ് മത്സരത്തിൽ യുനൈറ്റഡിനോടേറ്റ തോൽവിക്ക് മധുരപ്രതികാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.