പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടില്‍ മികച്ച ജയത്തോടെ വമ്പന്മാരുടെ കുതിപ്പ്. റയല്‍ മഡ്രിഡ്, ഇംഗ്ളീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഇറ്റാലിയന്‍ ചാമ്പ്യന്‍ യുവന്‍റസ് എന്നിവര്‍ ജയത്തോടെ ഗ്രൂപ്പിലെ നില ഭദ്രമാക്കി. തുടര്‍ വിജയങ്ങളുമായി കുതിക്കുന്ന റയല്‍ മഡ്രിഡ് ‘എഫി’ലെ മത്സരത്തില്‍ പോളിഷ് ചാമ്പ്യന്മാരായ ലിഗ വാഴ്സോയെ 5-1ന് തകര്‍ത്തുകൊണ്ട് ജൈത്രയാത്ര തുടര്‍ന്നു.
16ാം മിനിറ്റില്‍ പോളിഷ് പ്രതിരോധം പൊട്ടിച്ച് ബെയ്ല്‍ നല്‍കിയ തുടക്കം മോശമായില്ല. 20ാം മിനിറ്റില്‍ എതിര്‍ താരം തോമസ് ജൊദോള്‍വികിന്‍െറ സെല്‍ഫ് ഗോളിലൂടെ റയല്‍ ലീഡുയര്‍ത്തി.
37ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ മാര്‍കോ അസന്‍സിയോ ആദ്യ പകുതിക്കുമുമ്പേ റയലിന് മൂന്നു ഗോള്‍ ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ ലൂകാസ് വാസ്ക്വറ്റിന്‍െറ ബുള്ളറ്റ് ഷോട്ടും 84ല്‍ അല്‍വാരോ മൊറാറ്റയുടെ ഗോളും വലകുലുക്കിയതോടെ റയലിന്‍െറ ഗോള്‍ നേട്ടം അഞ്ചായി.
ബൊറൂസിയ ഡോര്‍ട്മുണ്ട് 2-1നാണ് സ്പോര്‍ട്ടിങ്ങിനെ തോല്‍പിച്ചത്. ലെസ്റ്റര്‍ സിറ്റി മൂന്നില്‍ മൂന്നും ജയിച്ച് ഗ്രൂപ് ‘ജി’യില്‍നിന്ന് നോക്കൗട്ട് ബെര്‍ത്ത് ഏതാണ്ടുറപ്പിച്ചു. പോര്‍ട്ടോ 2-1ന് ബെല്‍ജിയം ക്ളബ് ബ്രഗിനെ തോല്‍പിച്ചു. യുവന്‍റസ് ഒളിമ്പിക് ല്യോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.