ടൂറിൻ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കോട്ടകെട്ടിയ ഇറ്റാലിയൻ പ്രതിരോധമലയുടെ മുന്നിൽ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യത്തിൽനിന്ന് മൂന്നു ഗോൾ അകലെ എ.എസ്. മോണകോയെന്ന ഫ്രഞ്ച് പടയോട്ടം അവസാനിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയായ കാഡിഫിലേക്ക് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവൻറസിെൻറ വിക്ടറി മാർച്ച്. ആദ്യ പാദത്തിലെ (2-0) ജയവുമായി സ്വന്തം മണ്ണിലിറങ്ങിയ യുവൻറസ് ഒരു ഗോൾ വഴങ്ങിയെന്നതൊഴിച്ചാൽ (2-1) ഫൈനലിലേക്കുള്ള യാത്ര ആധികാരികം. ഇരു പാദങ്ങളിലുമായി 4-1ന് ജയിച്ച ഇറ്റാലിയൻ പടയുടെ എട്ടാം യൂറോപ്യൻ ഫൈനൽ പ്രവേശനമാണിത്. ജൂൺ മൂന്നിന് കാഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. അത്ലറ്റികോ മഡ്രിഡ്-റയൽ മഡ്രിഡ് രണ്ടാം സെമിയിലെ വിജയികളാവും മൂന്നാം യൂറോപ്യൻ കിരീടം ലക്ഷ്യമിടുന്ന യുവൻറസിെൻറ എതിരാളി.
ഇരുതലമൂർച്ചയുള്ള ആക്രമണവുമായിറങ്ങിയ മോണകോയെ പ്രതിരോധത്തിൽ പിടിച്ചുകെട്ടിയ യുവൻറസിെൻറ ഗോളുകൾ ആദ്യ പകുതിയിൽതന്നെ പിറന്നു. 33ാം മിനിറ്റിൽ മരിയോ മാൻസുകിച്ചും 44ാം മിനിറ്റിൽ ബ്രസീലിയൻ താരം ഡാനി ആൽവസും വലനിറച്ചതോടെ മോണകോയുടെ വീര്യം ചോർന്നിരുന്നു. എങ്കിലും ആവേശം വിടാതെ െപാരുതിയ ഫ്രഞ്ചുകാർക്കായി 69ാം മിനിറ്റിൽ കെയ്ലിൻ എംബാപെ ആശ്വാസഗോൾ നേടി. ചാമ്പ്യൻസ് ലീഗ് സീസണിൽ രണ്ടു തവണ മാത്രം ചോർന്ന ജിയാൻ ലൂയിജി ബഫണിെൻറ കൈകൾക്കിടയിൽ വിള്ളൽ വീഴ്ത്തിയെന്ന് ആശ്വസിക്കാനുള്ള ഏക ഗോൾ.
യുവൻറസ് വലകുലുങ്ങി
ഇൗ പ്രകടനം എ.എസ്. മോണകോ ഒരാഴ്ച മുമ്പ് സ്വന്തം മണ്ണിൽ പുറത്തെടുത്തിരുന്നെങ്കിൽ തിരക്കഥ മാറിയേനെ. പ റഞ്ഞിെട്ടന്തുകാര്യം. ഫ്രഞ്ചുകാർ ഉണരുേമ്പാഴേക്കും കളി കഴിഞ്ഞുപോയി. യുവൻറസ് ഒരു വർഷത്തെ ഇടവേളക്കുശേഷം ഫൈനലിലെത്തി. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ സീസൺ കളിക്കുന്ന 18കാരൻ കെയ്ലിൻ എംബാപെയെയും പരിചയസമ്പന്നനായ റഡമൽ ഫൽകാവോയെയും മുന്നിൽ നിർത്തി ഉജ്ജ്വല ഗെയിംപ്ലാനായിരുന്നു മോണകോ കോച്ച് ലെനാർഡോ ജാർഡിം രണ്ടാം പാദത്തിലൊരുക്കിയത്. പ്രതിരോധത്തിലേക്ക് വലിയാതെ അടിമുടി ആക്രമണം. ആദ്യ പാദത്തിലെ 4-4-2 ഫോർമേഷനിൽനിന്ന് 3-4-1-2ലേക്ക് മാറി മധ്യനിരയും മുന്നേറ്റവും കൂടുതൽ ചലനാത്മകമായി.
യുവൻറസിെൻറ ഇറ്റാലിയൻ ‘ബി.ബി.സി’ കോട്ടകെട്ടിയ പ്രതിരോധമതിലിനു കീെഴ അതിവേഗത്തിൽ നുഴഞ്ഞുകയറി ആക്രമണത്തിന് ശ്രമിച്ചവർക്ക് പക്ഷേ, ഫിനിഷിങ്ങിൽ മാത്രം പിഴച്ചു. വല്ലപ്പോഴുമൊക്കെ പന്ത് പ്രതിരോധം മറികടന്നാൽ തന്നെ തളരാത്ത പോരാളിയായി നിലയുറപ്പിച്ച ജിയാൻ ലൂയിജി ബഫണിനു മുന്നിൽ എല്ലാം അവസാനിച്ചു. പന്തടക്കത്തിലും ഷോട്ടിലുമെല്ലാം ഒപ്പത്തിനൊപ്പമായിരുന്നു കണക്കുകൾ. ടാക്റ്റിക്കൽ ഗെയിമിൽ മോണകോ ജയിച്ചെങ്കിലും, യുവൻറസിനെ വീഴ്ത്താനുള്ള പ്രതിഭാദാരിദ്ര്യം ഇരു ടീമിനുമിടയിലെ വ്യത്യാസമായി. ഇതിനിടയിലും പിറന്ന ഒരു ഗോൾ അവർക്ക് ആശ്വസിക്കാൻ വകയുള്ളതാണ്. മെസ്സിയും നെയ്മറും പരാജയപ്പെട്ടിടത്ത് ഒരു ഗോളിലൂടെ 18കാരൻ എംബാെപ സൂപ്പർതാരമായി. വിങ്ങിലൂടെയെത്തിയ ക്രോസ് പോസ്റ്റിേനാട് ചേർന്നെത്തിയപ്പോൾ, ഗോൺസാലോ ഹിഗ്വെയ്െൻറ കാലിനും ഗോളി ബഫണിെൻറ കൈകൾക്കുമിടയിലൂടെ മിന്നൽവേഗത്തിൽ എംബാപെ വലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.