വാഷിങ്ടൺ: വനിത ടെന്നിസിൽ കൊക്കോ ഗോഫാണിപ്പോൾ താരം. ചെറുപ്രായത്തിൽ കോർട്ടിൽനി ന്ന് കോർട്ടുകളിലേക്ക് പടർന്നുകയറി പേരുകേട്ട താരനിരയെ അനായാസം വീഴ്ത്തി മുന്‍ നേറുന്ന 16 കാരിയുടെ റെക്കോഡ് അസൂയാവഹമാണ്. പക്ഷേ, അവയെക്കാളെല്ലാം ഉശിരോടെ താൻ പൊര ുതിയത് ഒരു വർഷം തന്നെ വേട്ടയാടിയ വിഷാദ രോഗത്തോടായിരുന്നുവെന്നും എല്ലാം വിജയകരമായി പിന്നിട്ട് ഇപ്പോൾ പ്രഫഷനൽ ടെന്നിസിൽ സജീവമാകാൻ ഒരുങ്ങുകയാണെന്നും ഗോഫ് പറയുന്നു.
കഴിഞ്ഞ വിംബ്ൾഡണിൽ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസിനെ മറികടക്കുന്നതോടെയാണ് ഗോഫ് വനിത ടെന്നിസിലെ സെൻസേഷനായി മാറുന്നത്്. വിംബ്ൾഡണിൽ നാലാം റൗണ്ട് വരെ എത്തിയാണ് അന്ന് അവർ മടങ്ങിയത്. അതുകഴിഞ്ഞ് യു.എസ് ഓപണിൽ മൂന്നാം റൗണ്ടും ആസ്ട്രേലിയൻ ഓപണിൽ നാലാം റൗണ്ടുമെത്തി. 15 വയസ്സിൽ ലോക റാങ്കിങ്ങിൽ ആദ്യ 50ൽ എത്തിയ ഗോഫ് പക്ഷേ, ഇത്ര ചെറുപ്പത്തിൽ നേടിയ വലിയ നേട്ടങ്ങളുടെ പേരിൽ വിഷാദ രോഗത്തിലേക്ക് വീഴുകയായിരുന്നു.
ഒരു വർഷം പൂർണമായി കളിയിൽനിന്ന് വിട്ടുനിൽക്കുന്നത് വെര ആ ഘട്ടത്തിൽ ആലോചിച്ചു. ഇപ്പോൾ എല്ലാം വിജയകരമായി പിന്നിട്ടതായും ഗോഫ് പറഞ്ഞു. വനിത ടെന്നിസിൽ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുമായി താരതമ്യം അർഹിക്കുന്ന കൗമാര താരമാണ് ഗോഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.