ലണ്ടൻ: വിംബ്ൾഡണിലെ ആദ്യ കിരീടം തേടിയെത്തിയ വനിത സിംഗ്ൾസ് ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബർ പുറത്ത്. പ്രീക്വാർട്ടറിൽ 14ാം സീഡ് സ്പെയിനിെൻറ ഗർബിൻ മുഗുരുസ മൂന്ന് സെറ്റ് പോരാട്ടത്തിലൂടെ നിലവിലെ റണ്ണർഅപ്പ് കൂടിയായ കെർബറെ യാത്രയാക്കി. സ്കോർ: 4-6, 6-4, 6-4.
മറ്റു വനിത സിംഗ്ൾസിൽ വീനസ് വില്യംസ്, ജൊഹാന കോൻറ, സിമോണ ഹാലെപ്, സ്വെറ്റ്ലാന കുസ്നെറ്റ്സോവ, ഫ്രഞ്ച് ഒാപൺ ജേത്രി ജെലീന ഒസ്റ്റപെൻകോ എന്നിവർ ക്വാർട്ടറിൽ കടന്നു.
ഏഴാം സീഡായ കുസ്നെറ്റ്സോവ ഒമ്പതാം സീഡ് അഗ്നിസ്ക റുഡ്വാൻസ്കയെയും (6-2, 6-4) അമേരിക്കയുടെ കൊകോ വൻഡെവെഗെ അഞ്ചാം സീഡ് കരോലിന വോസ്നിയാകിയെും (7-6, 6-4) വീനസ് വില്യംസ് അന കോഞ്ചുവിനെയും (6-3, 6-2) തോൽപിച്ചാണ് ക്വാർട്ടറിൽ കടന്നത്. പുരുഷ സിംഗ്ൾസിൽ ആൻഡി മറെയും മരിൻ സിലിചും ക്വാർട്ടറിൽ കടന്നു. ഫ്രാൻസിെൻറ ബെനോയ്ത് പെയറിനെ 7-6, 6-4, 6-4 സ്കോറിനാണ് മറെ വീഴ്ത്തിയത്. വനിത ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ-ഫ്ലിപ്കെൻസ് സഖ്യം പുറത്തായി. മിക്സഡ് ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ഡബ്രോസ്കി, സാനിയ മിർസ-ഇവാൻ ഡോഡിക് സഖ്യങ്ങൾ പ്രീക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.