ദുൈബ: എട്ടു വർഷത്തെ ഇടവേളക്കുശേഷം ടെന്നിസ് കോർട്ടിൽ തിരിച്ചെത്തിയ കിം ൈക്ലസ് റ്റേഴ്സിന് കൈയടിച്ച് ആരാധക ലോകം. മൂന്ന് കുട്ടികളുടെ അമ്മയായ 36കാരിക്ക് കരിയറ ിലെ മൂന്നാം തിരിച്ചുവരവ് തോൽവിയുടെ കയ്പുനീരായെങ്കിലും ക്ലാസും കരുത്തും േചാർന് നിട്ടില്ലെന്ന് ദുബൈ ചാമ്പ്യൻഷിപ്പിലെ പോരാട്ടം തെളിയിച്ചു. ആദ്യ മത്സരത്തിൽ സ്പാനിഷ് താരം ഗർബിൻ മുഗുരുസയാണ് ൈക്ലസ്റ്റേഴ്സിനെ വീഴ്ത്തിയത്. സ്കോർ: 2-6, 7-6 (8-6). ആദ്യ സെറ്റിൽ അനയാസം കൈവിട്ടു.
എന്നാൽ, രണ്ടാം സെറ്റിൽ എതിരാളിയുടെ ചോരത്തിളപ്പിനെ പിടിച്ചുകെട്ടിയ കിം കളി ടൈബ്രേക്കറിലെത്തിച്ചാണ് കീഴടങ്ങിയത്. ഒരു മണിക്കൂറും 37 മിനിറ്റുമായിരുന്നു മത്സരം നീണ്ടത്. മിന്നുന്ന ഗ്രൗണ്ട് സ്ട്രോക്കുകൾ ഉതിർത്തും, മികച്ച എയ്സുകൾ പായിച്ചും അവർ കളിമറന്നിട്ടില്ലെന്ന് ഓർമിപ്പിച്ചു. 2012ലെ യു.എസ് ഒാപണിനു പിന്നാലെയായിരുന്നു ൈക്ലസ്റ്റേഴ്സ് കോർട്ടിനോട് വിടപറഞ്ഞത്. 2005ൽ യു.എസ് ഒാപണിലൂടെ കരിയറിലെ ആദ്യഗ്രാൻഡ്സ്ലാം നേടിയ കിം പരിക്ക് കാരണം 2007ൽ വിരമിക്കുേമ്പാൾ 23 വയസ്സ്.
വിവാഹവും ആദ്യ കുഞ്ഞിെൻറ അമ്മയുമായ ശേഷം അവർ രണ്ടു വർഷത്തിനുശേഷം കോർട്ടിലെത്തി വീണ്ടും വിജയഗാഥ തുടർന്നു. 2009ലും 2010ലും യു.എസ് ഒാപണും 2011ൽ ആസ്ട്രേലിയൻ ഓപണും നേടി അടുത്തവർഷം വീണ്ടും വിരമിച്ചു. പിന്നീട് രണ്ട് കുട്ടികൾക്കുകൂടി അമ്മയായ ശേഷമാണ് 2020ലെ ഈ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.