റോം: ഇറ്റാലിയൻ ഒാപൺ മത്സരത്തിനിടെ ആസ്ട്രേലിയൻ താരം നിക് കിർഗിയോസിെൻറ പരിധ ിവിട്ട രോഷപ്രകടനത്തിന് പിഴ. റാക്കറ്റ് എറിഞ്ഞുതകർക്കുകയും മൈതാനമധ്യത്തിലേക ്ക് കസേര വലിച്ചെറിയുകയും വെള്ളക്കുപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്താണ് താരം അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചത്.
തൊട്ടുപിറകെ, ഇനി കളിക്കാനില്ലെന്നു പറഞ്ഞ് ഗ്രൗണ്ട് വിടുകയും ചെയ്തു. നോർവേയുടെ കാസ്പർ റൂഡിനെതിരായ മത്സരത്തിലായിരുന്നു പരിധിവിട്ട പ്രകടനം. ലൈൻ റഫറിക്കെതിരെ മോശം സംസാരത്തിന് പിഴ കിട്ടിയതോടെ നിയന്ത്രണംവിട്ട താരം അക്രമാസക്തനാകുകയായിരുന്നു. റൂഡ് 6-3, 6-7,(5), 2-1ന് മുന്നിട്ടുനിൽക്കെയായിരുന്നു സംഭവം.
ടൂർണമെൻറിൽ പെങ്കടുത്തതിന് ലഭിക്കേണ്ട 33,635 പൗണ്ട് താരത്തിന് നഷ്ടമാകും. മോശം പെരുമാറ്റത്തിന് 20,000 പൗണ്ടിനു പുറമെ 45 എ.ടി.പി പോയൻറും നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.