സാഗ്റബ്: സെർബിയയുടെ ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ദ്യേകോവിചിന് കോവിഡ് സ്ഥിരീകരിച്ചു. ദ്യോകോവിചിെൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, വിക്ടർ ട്രോയ്ക്കി എന്നീ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്.
ദ്യോകോവിചിെൻറ ഭാര്യ ജെലേനക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടുതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അഡ്രിയ ടൂർ പാതിവഴിയിൽ നിർത്തിവെച്ചിരുന്നു. മത്സരവുമായി ബന്ധപ്പെട്ടവരോടെല്ലാം കോവിഡ് പരിശോധന നടത്താനും നിർദേശിച്ചിരുന്നു.
ജൂൺ 12 മുതൽ 14 വരെ ബെൽഗ്രേഡിലായിരുന്നു ആദ്യ റൗണ്ട് പ്രദർശന മത്സരം. ഡൊമിനിക് തീമാണ് ഇവിടെ ജേതാവായത്. രണ്ടാം പ്രദർശന മത്സരം ക്രൊയേഷ്യയിലെ സദറിൽ ആരംഭിച്ചതിനു പിന്നാലെയാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് മുൻകരുതലുകളെല്ലാം കാറ്റിൽപറത്തി നടന്ന മത്സരത്തിനെതിരെ ആരോഗ്യപ്രവർത്തകരും രംഗത്തെത്തി. ടൂർണമെൻറിനുമുമ്പായി സെർബിയയിലും ക്രൊയേഷ്യയിലും ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. അമേരിക്കൻ ടെന്നിസ് ഇതിഹാസം ക്രിസ് എവർട്ട് നേരേത്ത വിമർശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.