പാരിസ്: ടെന്നിസ് ആവേശത്തിന് അഗ്നി പകർന്ന കളിയിടങ്ങൾ ഒരു മാസത്തിലേറെയായി ഉറ ങ്ങിക്കിടക്കുേമ്പാൾ ആരാധകരെ ഉണർത്താൻ െവർച്വൽ ടൂർണമെൻറുകൾ സജീവമാകുന്നു. മുൻ നിര ടൂർണമെൻറുകളിലൊന്നായ മഡ്രിഡ് ഒാപണാണ് ഇത്തവണ ഒാൺലൈനായി നടത്തുന്നത്. ലോക റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള റാഫേൽ നദാൽ, ആൻഡി മറേ, ഡേവിഡ് ഗോഫിൻ, ജോൺ ഇസ്നർ തുടങ്ങി പ്രമുഖരാണ് അണിനിരക്കുക.
ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലും ലൈവായി കാണിക്കുന്ന കളിയിൽ യൂജിൻ ബൗക്കാർഡ്, ക്രിസ്റ്റീന മ്ലാഡിനോവിച്, കാരെൺ ഖച്ചനോവ്, കികി ബെർട്ടൻസ് എന്നിവരടക്കം 12 പേർ ഇതിനകം പങ്കാളിത്തം ഉറപ്പുനൽകിയിട്ടുണ്ട്. ഏപ്രിൽ 27 മുതൽ 30വരെയാകും മത്സരങ്ങൾ. പുരുഷ- വനിത വിഭാഗങ്ങളിൽ 16 പേർ വീതമാണ് അവസരം. മൂന്നു ലക്ഷം യൂറോയാണ് മൊത്തം സമ്മാനത്തുക.
പുരുഷ-വനിത വിഭാഗങ്ങൾക്ക് തുക തുല്യമായി വിഭജിച്ചുനൽകും. ഒപ്പം അരലക്ഷം യൂറോ കോവിഡ് പ്രവർത്തനങ്ങൾക്കും നൽകും. 30ലേറെ പ്രഫഷനൽ ടെന്നിസ് ടൂർണമെൻറുകളാണ് കോവിഡിൽ കുടുങ്ങി റദ്ദാക്കപ്പെട്ടത്. ജൂലൈ 13 വരെയാണ് ഒൗദ്യോഗികമായി നീട്ടിയതെങ്കിലും അതിനു ശേഷവും നടത്താനാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിലൊന്നായ മഡ്രിഡ് ഒാപൺ മേയ് ഒന്നു മുതൽ 10 വരെയായിരുന്നു നടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.