വിംബ്ൾഡൺ: ദ്യോകോവിച്ചിന് വിജയത്തുടക്കം

ലണ്ടൻ: വിംബ്ൾഡൺ കോർട്ടിൽ നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച്ചിന് വിജയത്തുടക്കം. പുരുഷ വിഭാഗം സിംഗ്ൾസ് ആദ്യ റൗണ്ടിൽ ജർമനിയുടെ ഫിലിപ് കോൾഷ്രീബറെ നേരിട്ടുള്ള മൂന്നു സെറ്റിൽ അടിയറവു പറയിച്ചാണ് ദ്യോകോയുടെ യാത്രക്ക് തുടക്കമായത്. സ്കോർ: 6-3, 7-5, 6-3.

നിലവിലെ ചാമ്പ്യന്മാർ സെൻറർ കോർട്ടിൽ സീസൺ തുടങ്ങുകയെന്ന വിംബ്ൾഡെൻറ പതിവ് തെറ്റിക്കാതെയായിരുന്നു ദ്യോകോയുടെ തുടക്കം. ചാമ്പ്യനെതിരെ ജർമൻ താരത്തിന് ഒരിക്കൽപോലും വെല്ലുവിളി ഉയർത്താനായില്ല. സ്വിറ്റ്സർലൻഡിെൻറ സ്റ്റാൻ വാവ്റിങ്ക, വനിത സിംഗ്ൾസിൽ സിമോണ ഹാലെപ്, മാഡിസൺ കിസ് എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.

കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഒാപൺ ജേതാവായ ഹാലെപ് ബെലറൂസിെൻറ അലക്സാൻഡ്ര സസ്നോവിച്ചിനെ 6-4, 7-5 സ്കോറിനാണ് തോൽപിച്ചത്.

Tags:    
News Summary - wimbledon; novak djokovic wins wimbledon quarter final -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.