ജലം തോറ്റ ഉടൽ

പച്ചച്ച കാടിനുള്ളിൽ

ജനിച്ച കടൽ

മീൻ മുള്ളുകളിൽ

തൂവലുകൾ കോർത്ത്

കപ്പലുകളും

അന്തർവാഹിനികളും

നിർമിക്കുന്നു

ഉടുപ്പുകൾ

തുന്നുന്നു.

പതിനൊന്നാം ഉടുപ്പണിഞ്ഞ്

കിളികളുടെ പാട്ട് കേൾക്കുന്നു.

ഒമ്പതാം ഉടുപ്പണിഞ്ഞ്

ജലശിൽപങ്ങൾ

കൊത്തിയൊരുക്കുന്നു,

അവയെല്ലാം കപ്പലിലേറ്റി

പല തീരങ്ങളിലേക്കയക്കുന്നു.

അഞ്ചാം ഉടുപ്പണിഞ്ഞ്

പക്ഷികളിൽനിന്നും

കൊഴിഞ്ഞു പോയ

തൂവലുകൾ വ്യാപാരം ചെയ്യുന്ന

മരങ്ങളിൽനിന്നും

തൂവലുകൾ വിലയ്ക്ക് വാങ്ങുന്നു.

മൂന്നാം ഉടുപ്പണിഞ്ഞ്

അന്തർവാഹിനിയിലേറി

അടിത്തട്ടുകളെ ചുംബിക്കാൻ

പുറപ്പെടുന്നു.

പച്ചച്ച കാടിനുള്ളിൽ

ജനിച്ച കടൽ

മീനുകളെ, മീൻ മുള്ളുകളെ

ചുംബിക്കുന്നു.

ജലം തോറ്റ

തൂവലുകളുടെ ഉടുപ്പിനുള്ളിൽ

മഴക്കാടുകളാൽ

കടും പച്ചച്ച മത്സ്യമായി

അന്തർവാഹിനി.

കടൽ,

മീന്മുള്ളുകളിൽ

തൂവലുകൾ കോർക്കുന്നു.

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.