വീട്

വാടക വീട്ടിലെ കാളിങ് ബെല്ലിന്

ചിലപ്പോൾ സൂചി കുത്തും വേദനയാണ്.

ഉള്ളിലേക്ക് അതാഴ്ന്നിറങ്ങും.

മാസം മുഴുവൻ ഓടിത്തളർന്നെത്തുമ്പോഴേക്കും

സ്വപ്‌നങ്ങളെഴുതിയ പുസ്തകത്തിൽനിന്നും

എത്രയെത്ര താളുകളാണ് പറിച്ചെറിയേണ്ടത്!

മുടിയുള്ള പാവക്കുട്ടിയെപ്പറ്റി മോളിപ്പോൾ പറയാറില്ല.

ഒരു സൈക്കിൾ വാങ്ങിത്തരണമെന്നു പറഞ്ഞ്

കുഞ്ഞു നിഹാലെത്ര കരഞ്ഞു...

ചിന്തയുടെ വന്യതയിൽനിന്നുമയാളെ

ഭാര്യ നീട്ടിയ ബ്രഷ് യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നു.

വറീതു മുതലാളിയുടെ വീട്ടിൽ

പുതുതായി പണിത പട്ടിക്കൂടിന് പെയിന്റടിക്കണം.

ലോകത്തിന്റെ വിശാലത തീപ്പെട്ടിക്കൂടുപോലെ ചെറുതായി

എന്ന പരാമർശമൊന്നും ഇപ്പോൾ ഭാര്യ പറയാറില്ല.

ബ്രഷ് ചായത്തിൽ മുക്കുമ്പോഴുംഅയാളുടെയുള്ളിൽ

സ്വന്തമായൊരു വീടിന്റെ തറ മനസ്സിന്റെ മണ്ണിൽ

ആഴ്ന്നിറങ്ങി ക്ലാവ് പിടിച്ചിരുന്നു.

Tags:    
News Summary - malayalam poem; vedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.