യു.എസിൽ രണ്ടുവയസുകാരൻ തോക്കെടുത്ത് കളിച്ചു; ഗർഭിണിയായ അമ്മ വെടിയേറ്റു മരിച്ചു

വാഷിങ്ടൺ: രണ്ടുവയസുകാരൻ അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചത് ഗർഭിണിയായ സ്വന്തം അമ്മയുടെ നെഞ്ചത്തേക്ക്. ജൂൺ 16ന് ഒഹിയോയിലാണ് സംഭവം. ​മേശവലിപ്പിൽ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു.

ലോറ ലിൽഗ് ആണ് ദാരുണമായി മരിച്ചത്. എട്ടുമാസം ഗർഭിണിയായിരുന്നു ലോറ. വെടിയേറ്റയുടൻ കുട്ടിയുടെ പിതാവ് അടിയന്തവര സർവീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയുടെ പടിയിൽ വെടിയേറ്റ് കിടക്കുന്ന ലോറയെ ആണ് കണ്ടത്. രണ്ടുവയസുള്ള കുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. അതിനടുത്ത് തന്നെ കൈത്തോക്കും കണ്ടെത്തി.

അമ്മയുടെ അപേക്ഷ പ്രകാരം മകനെ അവരുടെ അരികിൽ നിന്ന് പൊലീസ് മാറ്റിനിർത്തി. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് അവർ പൊലീസിനോട് വിവരിച്ചു. ലോറയെ ഉടൻ ആശുപത്രിയിലെത്തിച്ച് സിസേറിയന് വിധേയമാക്കിയെങ്കിലും ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാനായില്ല.

തോക്ക് പൊലീസ് പിടിച്ചെടുത്തു. അവരുടെ വീട്ടിൽ ബോബി ഗേറ്റ് അടക്കമുള്ള പല സുരക്ഷ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കിടപ്പുമുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുമ്പോൾ തിരക്കിട്ട വീട്ടുജോലികളിലായതിനാൽ അമ്മ ശ്രദ്ധിച്ചില്ല.

Tags:    
News Summary - 2 year old boy playing with gun fatally shoots pregnant mother in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.