ഇത്യോപ്യയിലെ സായുധാക്രമണം; മരണം 208 ആയി

ആഡിസ് അബബ: ദക്ഷിണ സുഡാന്‍ അതിര്‍ത്തി പങ്കിടുന്ന ഇത്യോപ്യന്‍ മേഖലയില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 208 ആയി. അക്രമികള്‍ 108 കുട്ടികളെ തട്ടിക്കൊണ്ട് പോയതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനില്‍ നിന്നും അതിര്‍ത്തി കടന്നത്തെിയ 2,84,000 അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാംബെല്ല മേഖലയിലാണ് വെളളിയാഴ്ച അക്രമണമുണ്ടായത്. സംഭവത്തില്‍ 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 ദക്ഷിണ സുഡാന്‍ ആസ്ഥാനമായുള്ള മര്‍ലെ ഗോത്രവര്‍ഗക്കാരാണ് ഗാംബെല്ല പ്രവിശ്യയില്‍ നടന്ന ആക്രമണത്തിനു പിന്നിലെന്ന് ഇത്യോപ്യന്‍ വാര്‍ത്താവിനിമയ മന്ത്രി ഗെറ്റാച്യു റിദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദക്ഷിണ സുഡാന്‍ സര്‍ക്കാറുമായോ വിമതരുമായോ ഇവര്‍ക്ക് ബന്ധമില്ളെന്നാണ് സൂചന.

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.