ഹിതപരിശോധന തുണച്ചില്ല; മൊറലിസ് നാലാം ഊഴത്തിനില്ല

സുക്ര: ജനഹിതം എതിരായതോടെ ഇവോ മൊറലിസിന് അടുത്ത ബൊളീവിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. നാലാം തവണയും മത്സരിക്കാന്‍ ഭരണഘടന ഭേദഗതി വരുത്തുന്നത് തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയിലാണ് മൊറലിസ് പരാജയപ്പെട്ടത്. 2006 ജനുവരിയില്‍ ആദ്യമായി അധികാരത്തിലത്തെിയ മൊറലിസ് മൂന്നുതവണ തുടര്‍ച്ചയായി രാജ്യത്തിന്‍െറ പ്രസിഡന്‍റായി. ജനപ്രീതിയില്‍ ഇപ്പോഴും മുന്നിലുള്ള അദ്ദേഹത്തിന്‍െറ കാലാവധി 2020ല്‍ അവസാനിക്കും.  

അധികാരമേറ്റെടുത്തയുടന്‍  എണ്ണ, പ്രകൃതിവാതക മേഖല ദേശസാത്കരിച്ച് ജനപ്രീതി നേടിയ അദ്ദേഹം ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 2008ല്‍ ഹിതപരിശോധനയിലൂടെ പുതിയ ഭരണഘടനക്ക് അംഗീകാരം നേടിയെടുത്തു. 99.41 വോട്ടുകള്‍  എണ്ണിക്കഴിഞ്ഞപ്പോള്‍ 51.33 ശതമാനം പേര്‍ മൊറലിസിനെ എതിര്‍ത്തു വോട്ടുചെയ്തു. അതോടെ ജനഹിതം മാനിക്കുന്നതായി മൊറലിസ്് പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.