ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സഇൗദ് തെൻറ പേര് ഭീകരപ്പട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യു.എന്നിന് ഹരജി നൽകി. തനിക്കെതിരെ ആരോപിക്കപ്പെടുന്ന തീവ്രവാദക്കേസുകളൊന്നും പാക് കോടതികളിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ജനുവരി മുതൽ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന നിരോധിത സംഘടനയായ ജമാഅതുദ്ദഅ്വയുടെ തലവൻകൂടിയായ ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. തുടർന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങൾ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യു.എന്നിെൻറ പട്ടികയിൽനിന്ന് തെൻറ േപര് നീക്കണമെന്ന് ആവശ്യമുന്നയിച്ചത്.
ലാഹോറിലെ അഭിഭാഷകരുടെ സംഘമാണ് യു.എന്നിൽ ഹരജി നൽകിയിരിക്കുന്നത്. പാക് സുപ്രീംകോടതി അഭിഭാഷകനായ നാവിദ് റസൂൽ മിർസയാണ് ഹരജി നൽകിയ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.