വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദിനെ വീണ്ടും അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയനാക്കണമെന്ന് യു.എസ് പാകിസ്താനോട് ആവശ്യപ്പെട്ടു. ഹാഫിസിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചതിനെതുടർന്നാണ് യു.എസിെൻറ ആവശ്യം. തടങ്കലിൽ നിന്ന് വിട്ടയച്ചാലുടൻ ഹാഫിസ് ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങും. നിരോധിത ഭീകരസംഘടനയുടെ തലവനെ വിട്ടയച്ചതിനെ അതീവ ആശങ്കയോടെയാണ് കാണുന്നതെന്നും യു.എസ് അറിയിച്ചു.
മുംൈബ ഭീകരാക്രമണത്തിൽ അമേരിക്കൻ പൗരന്മാരടക്കം നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതോടെയാണ് ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅത്തുദ്ദഅ്വയെ യു.എസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.