കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിന് മന്ത്രിമാർക്കും അവരുടെ ജീവനക്കാർക്കും പാർലമെൻറിെൻറ വിലക്ക്.
നേരത്തേ പ്രധാനമന്ത്രി സ്ഥാനം പിടിച്ചെടുത്ത മഹിന്ദ രാജപക്സ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെയും പാർലമെൻറ് പ്രമേയം പാസാക്കിയിരുന്നു. ആണ് മന്ത്രിമാരും ഉപമന്ത്രിമാരും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് തടയാനുള്ള പ്രമേയം വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനൽ ഫ്രണ്ട് കൊണ്ടുവന്നത്. 122 എം.പിമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയും ചെയ്തു.
രാജപക്സയുടെ അനുയായികളായ എം.പിമാർ പതിവുപോലെ പാർലമെൻറ് നടപടികൾ ബഹിഷ്കരിച്ചു. നിലവിൽ പുറത്താക്കപ്പെട്ട റനിൽ വിക്രമസിംഗെയും മഹിന്ദ രാജപക്സയും പ്രധാനമന്ത്രിമാരാണെന്ന് അവകാശവാദം ഉന്നയിക്കുകയാണ്. പാർലമെൻറിൽ 225 അംഗങ്ങളുടെ പിന്തുണയുള്ള തന്നെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നാണ് വിക്രമസിംഗെയുടെ വാദം. രാജപക്സക്കെതിരെ വിക്രമസിംഗെയുടെ നേതൃത്വത്തിൽ മൂന്ന് അവിശ്വാസപ്രമേയം പാസാക്കിയിട്ടും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിക്കുകയാണ്.
തുടർന്ന് രാജപക്സക്കെതിരെ യു.എൻ.എഫും ജെ.വി.പിയും ടി.എൻ.എയും സുപ്രീംകോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. അവിശ്വാസപ്രേമയത്തിെൻറ അവതരണത്തിനിടെ പാർലമെൻറിലുണ്ടായ സംഘർഷം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയമിച്ചതായി സ്പീക്കർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.