ലണ്ടൻ: വിവാദ പരാമർശത്തിൽ കുടുങ്ങി യു.എസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡാരോക് രാജി വെച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ
‘പോഴനെ’ന്ന് വിളിച്ചത് ബ്രിട്ടീഷ് ടാ േബ്ലായ്ഡ് പുറത്തുവിട്ടതോടെയാണ് ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി തെരേസ മേയ്ക ്ക് രാജി നൽകിയത്.
ബ്രെക്സിറ്റ് വിഷയത്തിൽ നേരത്തേ രാജി പ്രഖ്യാപിച്ച തെരേസ മേയ് പടിയിറങ്ങാനിരിക്കെ പിൻഗാമിയാകുമെന്ന് കരുതുന്ന ബോറിസ് ജോൺസൺ ഈ വിഷയത്തിൽ കിം ഡാരോകിെന പിന്തുണക്കാനില്ലെന്ന് അറിയിച്ചിരുന്നു. പരാമർശം പുറത്തായതോടെ കിം ഡാരോകുമായി ഇനി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് ട്രംപും വ്യക്തമാക്കി. കടുത്ത ഭാഷയിൽ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു. അടുത്ത ബന്ധം നിലനിർത്തിയ രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടതോടെ മറ്റു മാർഗങ്ങളടഞ്ഞാണ് പുറത്തുപോകൽ.
അതേസമയം, രാജി ബ്രിട്ടീഷ് സഭയിൽ കടുത്ത വാഗ്വാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. സ്വന്തം നയതന്ത്ര പ്രതിനിധിയെ സംരക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ സന്നദ്ധമാകാത്തത് ദുരന്തമായെന്നാണ് ആക്ഷേപം. അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രതിഷേധം അറിയിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഖത്തർ അമീറിനായി യു.എസ് ട്രഷറി സെക്രട്ടറി ഒരുക്കിയ വിരുന്നിൽ ബ്രിട്ടീഷ് അംബാസഡർക്കുള്ള ക്ഷണം യു.എസ് സർക്കാർ പിൻവലിച്ചിരുന്നു. ട്രംപിെൻറ പുത്രിയും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ഇവാൻക ട്രംപും ബ്രിട്ടൻ വ്യാപാര സെക്രട്ടറി ലിയാം ഫോക്സും തമ്മിലെ ചർച്ചയും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.