കാൻബറ: ആസ്ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് 20 വർഷവും ആറു മാസവും തടവ് വിധിച്ചു. നീചകൃത്യം ചെയ്ത അകോൺ ഗുദെയെയാണ് (37) കോടതി ശിക്ഷിച്ചത്. വിക്ടോറിയ സ്റ്റേറ്റ് സുപ്രീംകോടതി ജസ്റ്റിസ് ലെക്സ് ലാർസിേൻറതാണ് വിധി. 2015 ഏപ്രിലിൽ നാലു മക്കളെയും കയറ്റിയ കാർ ഗുദെ തടാകത്തിലേക്ക് ഒാടിച്ചുവിടുകയായിരുന്നു.
പകുതി മുങ്ങിയ കാറിൽനിന്ന് വഴിയാത്രക്കാരാണ് അഞ്ചു വയസ്സുകാരി അലുവലിനെ വലിച്ചു പുറത്തെടുത്ത് രക്ഷിച്ചത്. എന്നാൽ, ഗുദെയുടെ 16 മാസം പ്രായമുള്ള മകനും നാലു വയസ്സുള്ള ഇരട്ടക്കുട്ടികളും മരിച്ചിരുന്നു. കടുത്ത നിരാശയെ തുടർന്നായിരിക്കാം ഗുദെ ഇവ്വിധം പ്രവർത്തിച്ചതെന്ന് ലാർസി അഭിപ്രായപ്പെട്ടു. 1979ൽ 16 മക്കളിൽ ഒരുവളായി ജനിച്ച ഗുദെയുടെ ഭർത്താവ് സുഡാൻ ആഭ്യന്തര യുദ്ധത്തിൽ മരിച്ചിരുന്നു. തുടർന്ന്, ഇവർ 2006ൽ ആസ്ട്രേലിയയിൽ അഭയാർഥിയായി എത്തുകയായിരുന്നു. ജയിൽേമാചിതയാവുേമ്പാൾ ഗുദെയെ സ്വരാജ്യത്തേക്ക് മടക്കി അയച്ചേക്കുമെന്നും ജഡ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.