ഗസ്സ: തുനീഷ്യയിലെ ഡ്രോൺ എഞ്ചിനീയറെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്രയേലാണെന്ന് ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ്. ഹമാസിെൻറ സൈനിക വിഭാഗം അംഗവും തുനീഷ്യക്കാരനുമായ മുഹമ്മദ് അൽ സവാരിയാണ് കഴിഞ്ഞ വ്യാഴാഴ്ച വിടിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്.
തുനീഷ്യയിൽ നിന്നും 270 കിലോമീറ്റർ അകലെയായി ശരീരത്തിൽ അനേകം വെടിയുണ്ടയേറ്റ നിലയിൽ കാറിനുള്ളിൽവെച്ചാണ് സവാരിയുടെ മൃതദേഹം കാണപ്പെട്ടത്. 10 വർഷക്കാലം ഹമാസിെൻറ വ്യോമയാന വിഭാഗത്തിൽ എഞ്ചിനീയറായും ആളില്ലാ വിമാനം വികസിപ്പിക്കുന്നതിനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കറുത്ത ഫോക്സ് വാഗനിൽ വന്നവർ സവാരിയെ വെടിവെക്കുന്ന ദൃശ്യങ്ങൾ പ്രദേശിക ടെലിവിഷൻ ചാനലും പുറത്തുവിട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ഉൾപ്പെടെയുള്ള എട്ടുപേർ അറസ്റ്റിലായതായി തുനീഷ്യയിലെ ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. കൊലക്ക് പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദാണെന്ന് ഇസ്രയേലിലെ യ്നെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.