മോസ്കോ: റഷ്യയിലെ ആർക്ടിക് നാവിക പരീക്ഷണ മേഖലയിൽ റോക്കറ്റ് പൊട്ടിത്തെറിച്ച ് അഞ്ചുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പൊള്ളലേറ്റു. റോക്കറ്റ് എൻജിൻ സംബന്ധിച്ച് പരീക്ഷണത്തിനിടെയായിരുന്നു സംഭവമെന്ന് ആണവ കമ്പനിയായ റോസാറ്റം സ്ഥിരീകരിച്ചു. നേരത്തേ രണ്ടു പേർ കൊല്ലപ്പെട്ടുവെന്നും ആറുപേർക്ക് പരിക്കേറ്റെന്നുമായിരുന്നു കമ്പനി സ്ഥിരീകരിച്ചിരുന്നത്. ന്യോനോക്സയിലായിരുന്നു പൊട്ടിത്തെറി. അതേസമയം, ന്യൂക്ലിയർ ക്രൂസ് മിസൈൽ പരീക്ഷണത്തിനിടെയായിരുന്നു പൊട്ടിത്തെറിയെന്ന് യു.എസ് ശാസ്ത്രജ്ഞർ ആരോപിച്ചു.
സംഭവത്തിൽ അതിശക്തമായ ചൂട് അന്തരീക്ഷത്തിൽ 40 മിനിറ്റുകൾ അനുഭപ്പെട്ടെന്നും പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവന്നെന്നും നാട്ടുകാർ പറഞ്ഞു.
പക്ഷേ, പൊള്ളലേറ്റാൽ പുരട്ടുന്ന മെഡിക്കൽ അയഡിൻ വാങ്ങാൻ സമീപ നഗരങ്ങളിലെ മരുന്നുകടകളിൽ തിരക്കേറെയായിരുന്നുവെന്നത് ഔദ്യോഗിക അറിയിപ്പിനേക്കാൾ ഗുരുതരമാണ് സ്ഥിതിയെന്നതിെൻറ സൂചനയായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.