ലണ്ടന്‍: ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍വംശജനായ പ്രമുഖ ഉരുക്കുവ്യവസായി സ്വരാജ് പോളിന്‍െറ മകനും കപാരോ ഗ്രൂപ് സി.ഇ.ഒയുമായ അങ്കാദ് പോള്‍ ലണ്ടനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. 45 വയസ്സായിരുന്നു. മധ്യലണ്ടനില്‍ കെട്ടിടത്തിന്‍െറ എട്ടാം നിലയിലുള്ള അപ്പാര്‍ട്മെന്‍റില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അങ്കാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടകാരണം അന്വേഷിച്ചുവരുകയാണെന്നും സംശയകരമായതൊന്നും ഇതുവരെ കണ്ടത്തെിയില്ളെന്നും ലണ്ടന്‍ പൊലീസ് അറിയിച്ചു.
ഉരുക്കുവിപണിയിലുണ്ടായ കനത്ത പ്രതിസന്ധിയെ തുടര്‍ന്ന് കപാരോ ഗ്രൂപ്പിനു കീഴിലുള്ള 16 കമ്പനികള്‍ ഭാഗികമായി അടച്ചുപൂട്ടിയതിന് പിന്നാലെയാണ് വീണ്ടുമൊരു ദുരന്തം. സ്വരാജ് പോള്‍ സ്ഥാപിച്ച ഗ്രൂപ്പിനുകീഴില്‍ 40 കമ്പനികളിലായി 10,000ത്തിലേറെ പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഉരുക്കുവ്യവസായത്തിനു പുറമേ കാര്‍ ആക്സസറീസ്, ഹോട്ടല്‍, അതിവേഗ കാറുകള്‍, സിനിമ തുടങ്ങിയ മേഖലകളിലും കപാരോക്ക് സാന്നിധ്യമുണ്ട്. 1998ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമ ലോക്, സ്റ്റോക് ആന്‍ഡ് ടു സ്മോക്കിങ് ബാരല്‍സിന്‍െറ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍കൂടിയായിരുന്നു അങ്കാദ്. അഭിഭാഷകയായ മിഷേല്‍ ബോണാണ് ഭാര്യ. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.