മോസ്കോ: പക്ഷിക്കൂട്ടം ഇടിച്ചതിനെ തുടർന്ന് റഷ്യയിൽ വിമാനം അടിയന്തിരമായി ഇറക്കിയത് ചോളവയലിൽ. ഏതാനും പേർക്ക് പ രിക്കേറ്റതല്ലാതെ വിമാനത്തിലെ 233 യാത്രക്കാരും രക്ഷപ്പെട്ടു. വിമാനത്തിന്‍റെ അദ്ഭുത രക്ഷപ്പെടലിൽ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാർ. പൈലറ്റ് ദാമിർ യുസുപോവിനെ 'ഹീറോ' എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
തലസ്ഥാനമായ മോസ്കോയുടെ പ്രാന്ത പ്രദേശത്താണ് സംഭവം. ഉറൽ എയർലൈൻസിന്‍റെ എയർബസ് 321 ൽ പറന്നുയർന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എൻജിൻ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.
23 യാത്രക്കാർക്ക് പരിക്കേറ്റതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഇന്‍റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.