മ്യാന്മർ സൈനിക നേതാക്കൾക്ക് യു.എസ് ഉപരോധം, ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ബൈഡൻ

വാഷിങ്ടൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാന്മറിലെ ൈസനിക തലവൻമാർക്ക് ഉപരോധം ഏർപ്പെടുത്തിയ യു.എസ്, സാമ്പത്തിക സഹായമായി നൽകിയ 100 കോടി ഡോളർ മ്യാന്മർ സൈന്യം ഉപയോഗിക്കിെല്ലന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കയറ്റുമതിവിലക്ക് ഏർപ്പെടുത്തും. മ്യാന്മർ സർക്കാരിെൻറ മറ്റു ഫണ്ടുകളും മരവിപ്പിക്കും.

പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായാണ് ബൈഡൻ ഭരണകൂടം സൈന്യത്തലവൻമാർക്ക് ഉപരോധം ഏർപ്പെടുത്തിയത്. ജനാധിപത്യ നേതാക്കളെ ഉടൻ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും യു.എസ്. പ്രസിഡൻറ് ജോ. ബൈഡൻ ആവശ്യപ്പെട്ടു. മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് നേരത്തേ യു.എസ് മുന്നറിയിപ്പു നൽകിയിരുന്നു. നേരത്തേ ന്യൂസിലൻഡും മ്യാന്മറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

അതിനിടെ, നിരോധനവും അടിച്ചമർത്തലും വകവെക്കാതെ, മ്യാന്മർ നഗരങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തെ തൊഴിലാളി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് ഓഫ് മ്യാന്മർ (സി.ടി.യു.എം) പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരത്തിനിറങ്ങി. പ്രക്ഷോഭം സമാധാനപരമാണെന്നു വ്യക്തമാക്കാൻ സമരക്കാർ വായു നിറച്ച ടബ്ബുകളുമായാണ് എത്തിയത്. സൈന്യത്തെ സമ്മർദത്തിലാക്കാൻ ജനം നിസ്സഹകരണ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളിൽ ജോലിക്കു ഹാജരാകാതെയാണ് ഒന്നാം ഘട്ട നിസ്സഹകരണം.

അതിനിടെ, സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ് ടിൻറ് സ്വയെ സൈന്യം അറസ്റ്റ്ചെയ്തു. സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വിവരം പങ്കുവെച്ചത്. രാജ്യത്ത് സൈന്യം കൂട്ടമായി ഭരണനേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തി മന്ത്രി െസ്വയെ സൈന്യം കസ്റ്റഡിയിലെടുത്തത്.

പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ സൈനിക അട്ടിമറിയെ വിമർശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാൻ, ഏഷ്യൻ അയൽ രാജ്യങ്ങൾ മ്യാന്മറുമായി ബന്ധം വിച്ഛേദിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. അതുവഴി വിദേശസമ്മർദം മറികടക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു.

യൂറോപ്യൻ യൂനിയനും നടപടിക്ക്

ബ്രസൽസ്: യു.എസിനും ന്യൂസിലൻഡിനും പിന്നാലെ മ്യാന്മറിലെ സൈനിക ഭരണകൂടത്തിനു മേൽ നടപടി ശക്തമാക്കി മറ്റു രാജ്യങ്ങളും. മ്യാന്മറിനുമേൽ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളെ കുറിച്ചാലോചിക്കാൻ യൂറോപ്യൻ യൂനിയൻ ഈമാസം 22നു യോഗം ചേരും. വ്യക്തികൾക്കും മ്യാന്മർ സൈന്യത്തിെൻറ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങൾക്കും അടക്കം ഉപരോധം ഏർപ്പെടുത്താനാണ് നീക്കം. സാമ്പത്തിക സഹായവും റദ്ദാക്കും.

2014 മുതൽ യൂറോപ്യൻ യൂനിയന് 85 കോടി ഡോളർ സഹായം നൽകുന്നുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും ഒഴികെയുള്ള സാധനങ്ങൾക്ക് നികുതി ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. മ്യാൻമറിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ആസിയാൻ രാജ്യങ്ങളുടെ യോഗം വിളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മ്യാന്മർ പ്രശ്നം ചർച്ചെചയ്യാൻ വെള്ളിയാഴ്ച മനുഷ്യാവകാശ സമിതി ജനീവയിൽ യോഗം ചേരുന്നുണ്ട്.

Tags:    
News Summary - Joe Biden Announces Sanctions Against Military Leaders Of Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.