ന്യൂയോർക്ക്: യു.എസ് പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യക്ക് ഗുണകരമാവില്ലെന്ന പരാമർശവുമായി ഡോണൾഡ് ട്രംപിെൻറ മകൻ. ചൈനയോട് മൃദുസമീപനം പുലർത്തുന്നയാളാണ് ബൈഡനെന്നും അദ്ദേഹം പറഞ്ഞു. ന്യൂയാർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഡോണൾഡ് ട്രംപ് ജൂനിയറിെൻറ പരാമർശം.
ചൈനയുടെ ഭീഷണിയെ കുറിച്ച് നമ്മൾ മനസിലാക്കിയിരിക്കണം. അത് നന്നായി അറിയാവുന്ന രണ്ട് രാജ്യങ്ങൾ ഇന്ത്യയും അമേരിക്കയുമാണ്. ബൈഡന് ചൈന 1.5 ബില്യൺ ഡോളറിെൻറ സഹായം നൽകിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡൻ അതിനാൽ അയാളെ വാങ്ങാമെന്ന് ചൈന കണക്കു കൂട്ടുന്നു. ഇതിനാലാണ് ബൈഡന് ചൈനയോട് മൃദുസമീപനമെന്നും ട്രംപ് ജൂനിയർ പറഞ്ഞു.
വ്യവസായികൾക്കും സ്വതന്ത്ര ചിന്താഗതിയുള്ളവർക്കും ബൈഡെൻറ ഭരണം ഗുണകരമാവില്ല. ബൈഡെൻറ മകനും അഴിമതി നടത്തിയിട്ടുണ്ട്. ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയർ പറഞ്ഞു. യു.എസിൽ നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പരിപാടികളിലെല്ലാം ബൈഡനെതിരായ അഴിമതികൾ ഉയർത്തിയാണ് ട്രംപ് ജൂനിയറിെൻറ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.