വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കോമളിയെന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഖേദപ്രകടനവുമായി അേദ്ദഹം രംഗത്തെത്തിയത്. എൻ.ബി.സി ന്യൂസ് ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന സംവാദത്തിലായിരുന്നു ബൈഡെൻറ പരാമർശം.
കടുത്ത നിരാശയിൽ നിന്നാണ് അത്തരമൊരു പരാമർശമുണ്ടായത്. എെൻറ ഒരു ചോദ്യത്തിനും ട്രംപ് മറുപടി നൽകിയിരുന്നില്ല. സർക്കാറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയായി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ട്രംപ് ചെയ്തതെന്ന് ബൈഡൻ പറഞ്ഞു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന മൂന്ന് സംവാദങ്ങളിൽ ആദ്യത്തേതാണ് മിയാമിയിൽ നടന്നത്. ഇതിനിടെ ജോ ബൈഡൻ ട്രംപിനെ നുണയനെന്നും കോമാളിയെന്നും വിളിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.