പ്യോങ്യാങ്: ചെറിയ ഇടവേളക്കു ശേഷം ജപ്പാനിലെത്താൻ ശേഷിയുള്ള ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. 1500 കി.മി ദൂരത്തിൽ സഞ്ചരിക്കാൻ മിസൈലിനു കഴിയുമെന്ന് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു പരീക്ഷണം.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ആദ്യ ദീർഘദൂര ക്രൂസ് മിസൈലാണിത്. സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികൾക്കിടയിലും ഉത്തര കൊറിയക്ക് ഇത്തരത്തിലുള്ള തന്ത്രപ്രധാന ആയുധങ്ങൾ വികസിപ്പിക്കാൻ ശേഷിയുണ്ടെന്നും വാർത്ത ഏജൻസി വ്യക്തമാക്കി.
മിസൈൽ പരീക്ഷണത്തിെൻറ ചിത്രങ്ങൾ റൊഡോങ് സിൻമുൺ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ നീക്കം അന്താരാഷ്ട്ര സമൂഹത്തിെൻറ നിലനിൽപ്പിനു ഭീഷണിയാണെന്നും യു.എസ് സൈന്യം ആരോപിച്ചു.
ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിന് ഉത്തര കൊറിയക്കെതിരെ യു.എൻ രക്ഷാസമിതിയുടെ ഉപരോധം നിലനിൽക്കുന്നുണ്ട്. എന്നാൽ, ക്രൂസ് മിസൈൽ പരീക്ഷണത്തിന് ഉപരോധമില്ല. ക്രൂയിസ് മിസൈലിനെക്കാൾ കൂടുതൽ വിനാശകരം ബാലിസ്റ്റിക് മിസൈലാണെന്നാണ് രക്ഷാസമിതിയുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.