അപകീർത്തി കേസിൽ നീതി കിട്ടിയില്ല; നൊബേൽ ​​ജേതാവും മാധ്യമപ്രവർത്തകയുമായ മരിയ റെസ്സ സുപ്രീംകോടതിയിലേക്ക്

മനില: അപകീർത്തി കേസിൽ അനിശ്ചിത കാലത്തേക്ക് ജയിലിലടച്ച നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിയതിനെ തുടർന്ന് ഫിലിപ്പീൻസ് മാധ്യമപ്രവർത്തകയും നൊ​ബേൽ ജേതാവുമായ മരിയ റെസ്സ സുപ്രീംകോടതിയെ സമീപിക്കുന്നു. തടവിനു ശിക്ഷിക്കപ്പെട്ടത് പുനഃപരിശോധിക്കണമെന്നാവശ്യ​പ്പെട്ട് മരിയ നൽകിയ ഹരജി അപ്പീൽ കോടതിയാണ് തള്ളിയത്.

അപ്പീൽ കോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു മരിയയുടെ പ്രതികരണം. എല്ലാതരം പ്രതിബന്ധങ്ങൾക്കിടയിലും ഏറ്റവും മികച്ച രീതിയിൽ മാധ്യമപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും അവർ പറഞ്ഞു. ഫിലിപ്പീൻസിലെ ന്യൂസ് വെബ്സൈറ്റായ റാപ്ലറുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് മരിയ റെസ്സ. 2020ലാണ് മരിയയെയും റാപ്ലർ മുൻ റിപ്പോർട്ടർ ആയ റെയ്നാൾഡോ സാന്റോസ് ജൂനിയറിനെയും ആറുമാസം മുതൽ ആറുവർഷം വരെയുള്ള തടവിന് ശിക്ഷിച്ചത്. സൈബർ തലത്തിലുള്ള അപകീർത്തി കേസിൽ ശിക്ഷിക്ക​പ്പെടുന്ന ആദ്യ ഫിലിപ്പീനി മാധ്യമപ്രവർത്തകയാണ് മരിയ. മുൻ പ്രസിഡന്റ് റൊഡ്രിഗോ ദുതർതേയുടെ വിമർശകയായിരുന്നു മരിയ. 2016ൽ ദുതർദേ രാജ്യത്തു നടത്തിയ മയക്കുമരുന്നു വേട്ടക്കെതിരെ റാപ്ലറിൽ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

2012ൽ റാപ്ലറിൽ പ്രസിദ്ധീകരിച്ച വാർത്ത അപകീർത്തിയുണ്ടാക്കിയെന്നു കാണിച്ച് ബിസിനസുകാരൻ നൽകിയ പരാതിയിലാണ് ഇവരെ ശിക്ഷിച്ചത്. അതായത് സൈബർ ക്രൈം നിയമം പാസാക്കുന്നതിനു മുമ്പ് പ്രസിദ്ധീകരിച്ച വാർത്തയായിരുന്നു അത്. 2018ൽ പരാതി തള്ളിയെങ്കിലും നാഷനൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തീരുമാനം മരവിപ്പിച്ചു. അതേസമയം തന്നെ വിദേശ ഉടമസ്ഥാവകാശം, നികുതി വെട്ടിപ്പ് എന്നിവയുടെ പേരിൽ റാപ്ലർ അടച്ചുപൂട്ടാൻ ദുതർതേ ഉത്തരവിട്ടു. എന്നാൽ ആരോപണങ്ങൾ റാപ്ലർ നിഷേധിച്ചിരുന്നു. 2021ലാണ് മരിയയും റഷ്യൻ മാധ്യമപ്രവർത്തകനായ ദിമിത്രി മുറാതോവും സമാധാന നൊബേൽ പങ്കിട്ടത്.Philippine nobel laureate maria ressa appeals to supreme court

Tags:    
News Summary - Philippine nobel laureate maria ressa appeals to supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.