'ചാൾസ് രാജാവിനെ പിന്തള്ളി ഹാരി' അമേരിക്കയിൽ ഒന്നാമത്

അമേരിക്കക്കാർ അവരുടെ പ്രിയപ്പെട്ട ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ ചാൾസ് രാജാവ് ചാൾസ് രാജാവ് അഞ്ചാം സ്ഥാനത്ത്. എന്നാൽ, തന്റെ പിതാവിനെ പിന്തള്ളി ആ 'കിരീടം' ചൂടിയത് ഹാരി രാജകുമാരനാണ്. അമേരിക്കയിൽ നടന്ന ഒരു പുതിയ സർവേയിലാണ് രസകരമായ വെളിപ്പെടുത്തൽ.

36 സംസ്ഥാനങ്ങളിലായി 7,276 അമേരിക്കക്കാരോട് തങ്ങളുടെ ഇഷ്ടപ്പെട്ട ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഹാരി രാജകുമാരന് 33.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തൊട്ടുപിന്നിൽ കേറ്റ് മിഡിൽടൺ 29.6 ശതമാനം നേടി.

22 ശതമാനവുമായി വില്യം രാജകുമാരൻ പട്ടികയിൽ മൂന്നാമതാണ്. 2020-ൽ രാജകീയ ചുമതലകളിൽ നിന്ന് രാജിവെച്ച് ഭാര്യ മേഗൻ മാർക്കിളിനൊപ്പം അമേരിക്കയിലേക്ക് മാറിയ ഹാരി രാജകുമാരൻ, എല്ലാ പ്രായത്തിലുള്ള ജനസംഖ്യാശാസ്ത്രത്തിലും ലിംഗഭേദത്തിലും ഏറ്റവും ജനപ്രിയനായ രാജകീയനായി ഉയർന്നു.

ആകെ വോട്ടിന്റെ 10.8 ശതമാനം നേടി അഞ്ചാം സ്ഥാനം നേടാൻ മാത്രമേ ചാൾസ് രാജാവിന് കഴിഞ്ഞുള്ളൂ. 5.7 ശതമാനം വോട്ടുകൾ നേടിയ രാജകുമാരി ആൻ ആറാം സ്ഥാനത്തും ചാൾസ് രാജാവിന്റെ ഭാര്യ കാമില 4.4 ശതമാനം വോട്ടുകൾ നേടി.

Tags:    
News Summary - Prince Harry is America's favorite royal, survey finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.