അഭയാർഥി ഇടനാഴി: റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി

ലിവിവ്: സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് ഉപാധിവെച്ച റഷ്യൻ നടപടിക്കെതിരെ യുക്രെയ്ൻ. ആക്രമണം ശക്തമായ നഗരങ്ങളിൽനിന്ന് റഷ്യ, ബെലറൂസ് വഴി മാത്രമേ ഒഴിഞ്ഞുപോകാൻ അനുവദിക്കുകയുള്ളൂവെന്നാണ് റഷ്യയുടെ നിലപാട്. ഈ ഉപാധി അധാർമികവും അസ്വീകാര്യവുമാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെറേഷ്ചുക് പറഞ്ഞു.

റഷ്യൻ നിർദേശപ്രകാരം കിയവിൽനിന്നുള്ളവർക്ക് ബെലറൂസിലെ ഗോമെലിലേക്കു മാത്രമേ പോകാനാകൂ. ഖാർകിവ്, ഇന്ത്യക്കാർ ഏറെ കുടുങ്ങിക്കിടക്കുന്ന സുമി തുടങ്ങിയ കിഴക്കൻ നഗരങ്ങളിൽനിന്നുള്ളവർക്ക് റഷ്യയിലെ ബെൽഗോറോഡിലേക്കും പോകാം.

ഇതുൾപ്പെടെ ആറു അഭയാർഥി ഇടനാഴികളാണ് റഷ്യ പ്രഖ്യാപിച്ചത്. ഇതിൽ രണ്ടു റൂട്ടുകൾ മാത്രമാണ് മറ്റ് യുക്രെയ്ൻ നഗരങ്ങളിലേക്കുള്ളത്. ബാക്കി നാലും റഷ്യയിലേക്കോ സഖ്യരാഷ്ട്രമായ ബെലറൂസിലേക്കോ ആണ്. ഏകപക്ഷീയമായി ഇങ്ങനെ ഇടനാഴികൾ പ്രഖ്യാപിച്ചതാണ് യുക്രെയ്നെ ചൊടിപ്പിച്ചത്.

Tags:    
News Summary - Refugee Corridor: Ukraine rejects Russian offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.