മോസ്കോ: ജർമനിയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവും അഴിമതിവിരുദ്ധ പ്രവർത്തകനുമായ അലക്സി നാവൽനി എത്രയും വേഗം രാജ്യത്തേക്ക് മടങ്ങിവരണമെന്ന് റഷ്യ. അനുവദിച്ച സമയത്തിനുള്ളിൽ മടങ്ങിവന്നില്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. 2014ൽ വിധി വന്ന മോഷണകേസിൽ അലക്സി നാവൽനി മൂന്നര വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും ഇതിെൻറ കാലാവധി ഡിസംബർ 30ന് അവസാനിക്കുന്നതിനാൽ ചൊവ്വാഴ്ച നാട്ടിലെത്തണമെന്നാണ് റഷ്യൻ ഫെഡറൽ പ്രിസൺ സർവിസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് നാവൽനി വാദിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കടുത്ത വിമർശകനാണ് നാവൽനി. സോവിയറ്റ് കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന നോവിചോക് എന്ന രാസവിഷം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സക്കായാണ് നാവൽനിയെ ജർമനിയിൽ എത്തിച്ചത്.
കഴിഞ്ഞ ആഗസ്റ്റിൽ സൈബീരിയന്‍ പട്ടണമായ ടോംസ്കില്‍നിന്ന് മോസ്കോയിലേക്കുളള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് അലക്സിയുടെ അനുയായികള്‍ ആരോപിച്ചു. ജർമനിയിൽ നടത്തിയ പരിശോധനയിലാണ് നോവിചോക് ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു എന്ന് തെളിഞ്ഞത്. വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിക്കുന്ന അലക്സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിെൻറ ഉള്ളില്‍ വിഷം എത്തിയതെന്നാണ് സംശയിക്കുന്നത്. ബന്ധുക്കളുടെയും അനുയായികളുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ചികിത്സ ജർമനിയിലേക്ക് മാറ്റിയത്. എന്നാൽ, വിഷം നൽകിയെന്ന ആരോപണം റഷ്യ തള്ളിക്കളഞ്ഞു. വ്ലാദിമിര്‍ പുടിെൻറ പ്രധാന എതിരാളിയാണ് 45കാരനായ അലക്സി നാവല്‍നി. പുടിനെ രണ്ടു തവണകൂടി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. എതിരാളികളെ നിശബ്ദരാക്കാന്‍ എന്തും ചെയ്യുമെന്ന ദുഷ്പേരും പുടിനുണ്ട്. പലതവണ അലക്സി ജയിലിലടക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.