വാഷിങ്ടണ്‍: കോവിഡില്‍നിന്ന് പൂര്‍ണമായി മുക്തനാകുന്നതിന് മുമ്പ് നാലു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. ട്രംപ് പൂര്‍ണമായി കോവിഡ് മുക്തനായിട്ടില്ലായിരിക്കാമെന്നും എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും വൈറ്റ്ഹൗസ് ഫിസിഷ്യന്‍ പറഞ്ഞു.
തുടര്‍ചികിത്സകള്‍ വൈറ്റ്ഹൗസില്‍ വെച്ച് എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍നിന്ന് പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ മറൈന്‍ വണ്ണിലായിരുന്നു യാത്ര. കോവിഡിനെ ആരും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വൈറ്റ്ഹൗസിന് മുന്നില്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി പോസ് ചെയ്ത ശേഷം, ബാല്‍ക്കണിയിലെത്തി മാസ്‌ക് ഊരിമാറ്റി. തിരികെ അകത്തേക്ക് കയറിപ്പോകുമ്പോഴും മാസ്‌ക് ധരിച്ചില്ലെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ പ്രചരണങ്ങളില്‍ സജീവമാകാനാണ് ട്രംപിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോള്‍ ട്രംപ് മാധ്യമങ്ങളെ അവഗണിച്ചു. ഇത്തവണ കുറേ പേര്‍ക്ക് കോവിഡ് നല്‍കുമോ എന്ന പരിഹാസ ചോദ്യത്തിനു പോലും മറുപടി പറഞ്ഞില്ല. കഴിഞ്ഞ ദിവസം ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികളെ കാണാന്‍ ട്രംപ് പുറത്തിറങ്ങിയത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.