ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കാൻ ബെയ്ജിങ്ങിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്വീകരിക്കുന്നു
ബെയ്ജിങ്: ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് (ബി.ആർ.ഐ) മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൈനയിലെത്തി. ഇസ്രായേലിന്റെ ഗസ്സ യുദ്ധ സാഹചര്യത്തിൽ നടക്കുന്ന സമ്മേളനത്തിനിടെയുള്ള പുടിന്റെ സന്ദർശനം ലോകരാഷ്ട്രങ്ങൾ ആകാംക്ഷയോടെയാണ് കാണുന്നത്.
130 രാജ്യങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് ക്രെംലിൻ വ്യക്തമാക്കി. അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ വിഷയമാകുമെന്ന് റഷ്യയുടെ പ്രസ്താവനയിലുണ്ട്.
റഷ്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി കൂടിയാണ് ചൈന. ‘സിൽക്ക് റൂട്ടി’ന്റെ ആധുനിക രൂപമായ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് ഏഷ്യയെ യൂറോപ്പുമായി ചേർത്തുനിർത്തുന്ന ബഹുമുഖ പദ്ധതിയാണ്. വ്യാപാര യുദ്ധത്തിൽ യു.എസിനെ പിന്നിലാക്കി സ്വാധീനമുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.