വാഷിങ്ടൺ: ചൈനയിൽനിന്ന് ദാരിദ്ര്യം തുടച്ചുമാറ്റിയെന്ന് പ്രഖ്യാപിച്ച് പ്രസിഡൻറ് ഷി ജിൻപിങ്. 77 കോടിയാളുകളെ ദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ച മഹാത്ഭുതത്തോടെ ചൈനയുടെ നേട്ടം ചരിത്രത്തിെൻറ താളുകളിൽ രേഖപ്പെടുത്തുമെന്നും ഷി പറഞ്ഞു.
ഇതിനായി പ്രയത്നിച്ചവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. 140 കോടിയാണ് ചൈനയിലെ ആകെ ജനസംഖ്യ. 2030 ഒാടെ രാജ്യത്തെ ദാരിദ്ര്യമുക്തനാക്കാനുള്ള യു.എൻ കർമപദ്ധതിയാണ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ 10 വർഷം മുേമ്പ ലക്ഷ്യം കണ്ടു.
കഴിഞ്ഞ എട്ടുവർഷം കൊണ്ടാണ് 832 അവികസിത കൗണ്ടികളെയും 1,28,000 അപരിഷ്കൃത ഗ്രാമങ്ങളെയും പട്ടിണിയിൽനിന്ന് മോചിപ്പിച്ചതെന്ന് ഷി ചൂണ്ടിക്കാട്ടി.
2012ലാണ് ചൈനയെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഷി ചുക്കാൻ പിടിച്ചത്. ആ സമയത്ത് 10 കോടി ആളുകൾ ദരിദ്രരായിരുന്നു. ഇതിൽ കൂടുതലും ഉൾപ്രദേശങ്ങളിൽ കഴിയുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.