‘ഗോപിയോ’ ആഗോള കൺവെൻഷൻ ബഹ്റൈനിൽ; രാഹുൽ ഗാന്ധിയും യെച്ചൂരിയും പെങ്കടുക്കും
text_fieldsമനാമ: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ‘ഗ്ലോബൽ ഒാർഗനൈസേഷൻ ഒാഫ് പീപ്പ്ൾ ഒാഫ് ഇന്ത്യൻ ഒറിജിൻസ്’ (ഗോപിയോ) അന്താരാഷ്ട്ര കൺവെൻഷൻ ജനുവരി ആറ്, ഏഴ്, എട്ട് തിയതികളിൽ ബഹ്റൈനിലെ ‘ഗൾഫ് ഹോട്ടലിൽ’ നടക്കും. ഇതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശശി തരൂർ എം.പി, ഡോ. സാം പിട്രോഡ, ബി.ജെ.പി നേതാവ് രാജ് പുരോഹിത്, പ്രമുഖ മാധ്യമ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുൽ പെങ്കടുക്കുന്ന ആദ്യ വിദേശ പരിപാടിയെന്ന പ്രത്യേകത ഇതിനുണ്ട്. ബഹ്റൈെൻറ ഒൗദ്യോഗിക അതിഥിയായി എത്തുന്ന രാഹുൽ സമാപന ദിവസത്തെ സെഷനിൽ പെങ്കടുത്ത് അന്ന് തന്നെ മടങ്ങും. കൺവെൻഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200ഒാളം പ്രതിനിധികൾ സംബന്ധിക്കും. ജനുവരി ആറിന് വൈകീട്ട് നടക്കുന്ന ചടങ്ങ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ ജല-വൈദ്യുതി മന്ത്രി ഡോ.അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ, ‘ഗോപിയോ’ സ്ഥാപക ചെയർമാൻ ഡോ.തോ മസ് എബ്രഹാം, എൻ.എം.സി ഹെൽത് കെയർ ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് വിവിധ രംഗങ്ങളിൽ തിളങ്ങിയ ഇന്ത്യൻ വനിതകളെ ആദരിക്കുന്ന ചടങ്ങ് നടക്കും. ജനുവരി ഏഴിന് നടക്കുന്ന സെഷനിൽ ശശി തരൂർ എം.പിയും ഡോ.സാം പിട്രോഡയും സംസാരിക്കും. എട്ടിന് നടക്കുന്ന സെഷനിലെ മുഖ്യപ്രഭാഷകനാണ് സീതാറാം യെച്ചൂരി. ഇന്ത്യൻ പ്രവാസികളുടെ പുനരധിവാസം, ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യൻ ആരോഗ്യരംഗത്തിെൻറ സാധ്യതകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പ്രഭാഷണങ്ങളും ചർച്ചകളും നടക്കുന്നത്. രാഹുൽ ഗാന്ധി ‘ഗോപിയോ’ കൺവെൻഷന് വരുന്ന വേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങൾ ബഹ്റൈൻ ഒ.െഎ.സി.സി നേതൃത്വം തുടങ്ങിയിട്ടുണ്ട്. ഇതിനായി അവർ കെ.പി.സി.സി അധ്യക്ഷനുമായി സംസാരിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്ന് ഒ.െഎ.സി.സി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സോമൻ ബേബി, സണ്ണി കുലത്താക്കൽ എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.