Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 11:58 PM GMT Updated On
date_range 22 May 2022 11:58 PM GMTജില്ലയിൽ 83,911 വീടുകളിൽകൂടി കുടിവെള്ളമെത്തും
text_fieldsbookmark_border
തൊടുപുഴ: എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 83,911 വീടുകളിലേക്കുകൂടി ഗാർഹിക കണക്ഷനുകൾ എത്തുന്നു. 19 പഞ്ചായത്തുകളിലായി ഇതിന് 1244.31 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് ജലജീവൻ മിഷൻ. ഇതോടാപ്പം സംസ്ഥാനമൊട്ടാകെ 5,74,117 വാട്ടർ കണക്ഷനുകൾക്ക് കൂടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽനിന്ന് സാധ്യമായ പരമാവധി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെ നൽകുന്നതിനുമാണ് മുൻഗണന നൽകിയിയത്. ശുദ്ധജല പദ്ധതികളുടെ ശേഷി വർധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിൻെറ സ്രോതസ്സ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നൽകുന്നത്. ജല അതോറിറ്റിയാണ് മേൽനോട്ട ചുമതല വഹിക്കുന്നത്. ഇതോടൊപ്പം പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയവ വിഭാവനം ചെയ്ത് അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന ആളോഹരി ജലലഭ്യത 100 ലിറ്റർ എന്ന കണക്കിലാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജലഉപഭോഗ രീതിയിലും ജീവിതശൈലിയിലുമുള്ള പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് 100 ലിറ്റർ ആളോഹരി ജലലഭ്യത നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നിർവഹണ പുരോഗതി വിവിധതലങ്ങളിൽ നിരന്തരം അവലോകനം നടത്തി തടസ്സങ്ങൾ അതത് സമയംതന്നെ പരിഹരിച്ച് നിർവഹണം സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കുടിവെള്ളമെത്തുന്ന പഞ്ചായത്ത് -കണക്ഷനുകളുടെ എണ്ണം വാഴത്തോപ്പ് - 3361 കഞ്ഞിക്കുഴി -245 ചക്കുപള്ളം -3705 വണ്ടന്മേട് -6774 കരുണാപുരം -6866 വണ്ടിപ്പെരിയാർ- 10429 കാമാക്ഷി -5015 മരിയപുരം -1807 വാത്തിക്കുടി -5683 കൊന്നത്തടി -7863 ഉടുമ്പൻചോല -4208 നെടുങ്കണ്ടം -5930 പാമ്പാടുംപാറ -4996 ഉപ്പുതറ -6809 ഏലപ്പാറ -500 അറക്കുളം -600 ദേവികുളം -6493 ചിന്നക്കനാൽ -1427 മൂന്നാർ -1200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story