Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസിവിൽ സർവിസ്...

സിവിൽ സർവിസ് അക്കാദമിയിൽ ഇപ്പോഴും പ്രാഥമിക പഠനം മാത്രം

text_fields
bookmark_border
സിവിൽ സർവിസ് അക്കാദമിയിൽ ഇപ്പോഴും പ്രാഥമിക പഠനം മാത്രം
cancel

കാഞ്ഞങ്ങാട്: കഴിഞ്ഞ സിവിൽ സർവിസ് പരീക്ഷയിലെ മലയാളത്തിളക്കത്തിനൊപ്പം ആനന്ദിക്കാൻ കാഞ്ഞങ്ങാട് സിവിൽ സർവിസ് അക്കാദമിക്കാവില്ല. കാരണം കാഞ്ഞങ്ങാട് അക്കാദമി ഇപ്പോഴും തുടങ്ങിയിടത്തുതന്നെ. പ്രാഥമിക പഠനത്തിൽ ഒതുങ്ങി നിൽക്കുകയാണ്. സർക്കാർ തലത്തിൽതന്നെ കുറഞ്ഞ ചെലവിൽ സിവിൽ സർവിസ് പരിശീലനത്തിന് സൗകര്യമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തുടക്കം. ഏഴു വർഷം മുമ്പ് ജില്ലയിൽ തുടങ്ങിയ സർക്കാർ സിവിൽ സർവിസ് അക്കാദമിയിൽ ഇപ്പോഴും ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായുള്ള പ്രാഥമിക തല പഠനം മാത്രമാണ് നടക്കുന്നത്. ഇതോടൊപ്പംമറ്റ് ജില്ലകളിൽ തുടങ്ങിയ കോഴ്സ് ഏറെ മുന്നോട്ടുപോയിരിക്കുന്നു.

ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനത്തിനുള്ള സൗകര്യവും ബിരുദം പൂർത്തിയാക്കി സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായുള്ള പ്രിലിമിനറി കം മെയിൻ മുഴുസമയ പരിശീലനവും ജില്ലയിൽ ഇനിയും തുടങ്ങിയിട്ടില്ല. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വിവിധയിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ജില്ലയിൽനിന്നുള്ളവർ സിവിൽ സർവിസ് പരിശീലനം നേടുന്നത്. ഉയർന്ന സാമ്പത്തികശേഷിയുള്ളവർ സ്വകാര്യ അക്കാദമികളെ ആശ്രയിക്കുമ്പോൾ പാവപ്പെട്ട കുട്ടികൾക്ക് പരിശീലനം നേടാനുള്ള അവസരമാണ് സർക്കാറിന്‍റെ സിവിൽ സർവിസ് അക്കാദമിയിലൂടെ ലഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ സിവിൽ സർവി അക്കാദമിയിൽ ബിരുദ വിദ്യാർഥികൾക്കുള്ള വീക്കെൻഡ് കോഴ്സുകളും പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രത്തിൽ സ്വന്തമായി സ്ഥലസൗകര്യവും കെട്ടിടസൗകര്യവും ഇല്ലാത്തതാണ് ഈ കോഴ്സുകൾ തുടങ്ങുന്നതിനുള്ള തടസ്സമായി അധികൃതർ പറയുന്നത്.

നിലവിൽ ചെമ്മട്ടംവയലിലെ സയൻസ് പാർക്ക് കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരമധ്യത്തിൽ തന്നെ ഹോസ്ദുർഗ് കോട്ടക്കു സമീപം അക്കാദമിക്ക് കെട്ടിടം പണിയാൻ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഏറ്റെടുക്കാൻ അക്കാദമി അധികൃതർ ഇതുവരെയും താൽപര്യം കാണിച്ചിട്ടില്ല. കോടികൾ ചെലവാക്കി സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കിയാലും ജില്ലയിൽ അതിനും മാത്രം പരിശീലനാർഥികളെ ലഭിക്കില്ലെന്നാണ് പറയുന്നത്. ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ സ്കിൽ കോഴ്‌സും മാത്രമാണ് കാഞ്ഞങ്ങാട് കേന്ദ്രത്തിൽ ഇപ്പോൾ നടക്കുന്നത്. ഇതുവരെ 600 ലധികം കുട്ടികൾ ഈ കോഴ്‌സുകൾ പഠിച്ചിറങ്ങിയിട്ടുണ്ട്. എന്നാൽ ഇവരിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് തുടർപരിശീലനം നടത്തണമെങ്കിൽ കല്യാശ്ശേരിയിലേക്കോ മറ്റിടങ്ങളിലേക്കോ പോകേണ്ട അവസ്ഥയാണ്. ജില്ലയിൽ തന്നെ ബിരുദപഠനം നടത്തുന്നവർക്ക് പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനം നേടാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു. അക്കാദമിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് വരുംവർഷമെങ്കിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാറിന്‍റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsCivil Service Academy
News Summary - Civil Service Academy
Next Story