Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:00 AM GMT Updated On
date_range 13 Dec 2021 12:00 AM GMTഅനുസ്മരണം
text_fieldsbookmark_border
(ചിത്രം) ചവറ: സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗവും കയർ യൂനിയൻ ജില്ല കമ്മിറ്റി അംഗവും ക്ഷീരകർഷകരുടെ നേതാവുമായിരുന്ന എൻ. രഘുവിൻെറ നിര്യാണത്തിൽ തെക്കുംഭാഗം ഗുഹാനന്ദപുരത്ത് അനുശോചന സമ്മേളനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ആർ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഐ. ശിഹാബ്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ. ഗോപാലകൃഷ്ണൻ, ബീനാ ദയൻ, ആർ. സന്തോഷ്, പ്രദീപ്, രാജേഷ്, സീതാലക്ഷ്മി എന്നിവർ സംസാരിച്ചു. ആ കുളത്തിൽ ജീവൻെറ കൈനീട്ടി നൗഫറും മിഥുനും (ചിത്രം) ചവറ: മരണത്തിൻെറ ആഴങ്ങളില്‍നിന്ന് അനു എസ്. നായര്‍ക്കും മകനും പുതുജീവന്‍ നല്കാനായതിൻെറ ആശ്വാസത്തിൽ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍. തേവലക്കര കൂഴംകുളം ജങ്ഷനില്‍ കുളത്തിേലക്കുവീണ കാറിലെ മരണമുഖത്തുനിന്ന് പോറല്‍ പോലും ഏല്‍ക്കാതെ കൈപിടിച്ചുകയറ്റിയ മൈനാഗപ്പള്ളി പച്ചക്കുളത്ത് വീട്ടില്‍ എന്‍. നൗഫറും ചവറ കോട്ടയ്ക്കം സാരംഗം വീട്ടില്‍ എം.എസ്. മിഥുനും ചവറ, കരുനാഗപ്പള്ളി അഗ്നിരക്ഷാസേന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരാണ്. അവധിയിലായിരുന്ന നൗഫര്‍ തേവലക്കരയിലേക്കു പോകുന്നതിനിടയിലാണ് കാര്‍ കുളത്തിലേക്ക് വീഴുന്നത് കണ്ടത്. സമീപത്തുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കവേ നൗഫര്‍ കുളത്തിലേക്കെടുത്തു ചാടുകയും ചെയ്തു. അടുത്തുചെന്നപ്പോൾ അമ്മയും മകനും അകത്ത് കുടുങ്ങിയ കാറിൽ വെള്ളം പതുക്കെ കയറുന്നതാണ് നൗഫര്‍ കണ്ടത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച യുവാക്കളോട് വാക്കുകളിൽ പറഞ്ഞുതീരാത്ത നന്ദിയാണ് അമ്മക്കും മകനുമുള്ളത്. സംഭവം നവമാധ്യമത്തിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് നൗഫറിൻെറയും മിഥുൻെറയും ഫോണിലേക്ക് അഭിനന്ദനപ്രവാഹമാണ്. ഇവരെ ആദരിക്കാനുള്ള തയാറെടുപ്പിലാണ് സഹപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story