Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാഹുല്‍ ഗാന്ധിയുടെ...

രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് തകർത്ത സംഭവം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് -സി.പി.എം സംഘർഷം

text_fields
bookmark_border
കോട്ടയം: വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. യൂത്ത്‌ കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യന്‍ ജോയി, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവര്‍ പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. മുദ്രാവാക്യം വിളിച്ച് സി.പി.എം ഓഫിസ് പരിസരത്തേക്ക് പോകുകയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനിടെ, സി.ഐ.ടി.യു മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഓഫിസ് പരിസരത്തുനിന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പഴയ പൊലീസ് സ്‌റ്റേഷന്‍ വഴി മുദ്രാവാക്യം വിളികളുമായി എത്തി. തുടർന്ന് കല്ലേറുമുണ്ടായി. സംഘര്‍ഷവും മുദ്രാവാക്യം വിളികളും രൂക്ഷമായി തുടരുന്നതിനിടെ ആക്രമണത്തില്‍ ചിന്‍റുവിനും കുഞ്ഞിനും പരിക്കേറ്റു. നെറ്റിയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. കുഞ്ഞിനെ ഉടന്‍തന്നെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചിന്‍റുവിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സ്ഥലത്തെത്തി പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തി ചിന്‍റുവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നത്. ഇതിനിടെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിക്കുകയും ചെയ്തിരുന്നു. പടം: KTG Fight നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം പടം: KTG CHINTU, KTG KUNJU യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യനും കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിക്കും പരിക്കേറ്റപ്പോൾ പടം: KTG FIRE യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story