വയനാട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ പിഴവ്
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ വീണ്ടും ചികിൽത്സ പിഴവ്. ഒടിയാത്ത കൈക്ക്പ്ലാസ്റ്ററിട്ടും പൊട്ടി തകർന്ന കാൽമുട്ടിന് ചികിത്സ നൽകാതെ പ്ലാസ്റ്ററിട്ടതായും പരാതി. സ്വകാര്യ ആശുപത്രിയിൽ നിന്നും ഭീമമായ തുക ചെലവഴിച്ചാണ് നിലവിൽ ചികിത്സിക്കുന്നതെന്ന് നിർദന കുടുംബം.
മാനന്തവാടി മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിനെതിയെയാണ് ഗുരുതര ആരോപണവുമായി വിദ്യാർഥി രംഗത്ത് എത്തിയത്. മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ ശശി കുമാറിന്റെ മകൻ അനൂപ് കുമാറാണ് (20) ആരോപണവുമായി രംഗത്ത് വന്നത്.
ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ കഴിഞ്ഞ മാസം 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന്റെ ചിരട്ട തകർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കാല് എക്സറെ എടുത്തിട്ടും പൊട്ടിയത് കണ്ടെത്താനായില്ല.
കൈക്കും കാലിലും ചെറിയ പൊട്ടൽ മാത്രമെയുള്ളു എന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു വിട്ടതായും വേദന സഹിക്കാനാവാതെ 28 ന് കൽപറ്റയിലെ സ്വാകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റർ നീക്കം ചെയ്ത് എക്സറെ എടുത്തപ്പോൾ കാൽമുട്ടിന്റെ ചിരട്ട പൊട്ടിത്തകർന്നത് കണ്ടെത്തിയതെന്നും യുവാവ് പറയുന്നു. കാൽമുട്ടിൽ രക്തം കട്ടപിടിച്ചു രക്തക്കുഴലുകളുടെ പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു. കൈയിൽ മുറിവു മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ കൈയിലാണ് കൈക്കുഴ മുതൽ മാനന്തവാടി മെഡിക്കൽ കോളജിൽ വെച്ച് പ്ലാസ്റ്ററിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.