Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറെ തള്ളാനും വയ്യ,...

ഗവർണറെ തള്ളാനും വയ്യ, മുഖ്യമന്ത്രിയുടെ നീക്കം നിർണായകം

text_fields
bookmark_border
ഗവർണറെ തള്ളാനും വയ്യ, മുഖ്യമന്ത്രിയുടെ  നീക്കം നിർണായകം
cancel

തിരുവനന്തപുരം: ഓർഡിനൻസുകൾ റദ്ദായ സാഹചര്യത്തിൽ ഇനി ഗവർണറും സർക്കാറും തമ്മിലുള്ള പോര് തുടരുമോയെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഗവർണറുമായി തുറന്ന പോരിനില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും ഗവർണറുടെ അധികാരങ്ങൾ കവരുന്ന ഒട്ടേറെ കാര്യങ്ങൾ സർക്കാറിന്‍റെ പരിഗണനയിലുണ്ട്. സർവകലാശാല ചാൻസലർ എന്നനിലയിൽ ഗവർണറുടെ അധികാരങ്ങൾ കവരുന്ന രീതിയിൽ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.

ഇക്കാര്യങ്ങളിൽ ഉൾപ്പെടെ സർക്കാർ വ്യക്തത വരുത്തിയാൽ മാത്രമേ ഓർഡിനൻസുകളുടെ കാര്യത്തിൽ ഗവർണർ വഴങ്ങൂവെന്നാണ് വിവരം.

സർക്കാറും ഗവർണറുമായുള്ള തർക്കം പുതിയ സംഭവമല്ല. അപ്പോഴെല്ലാം സർക്കാർ ഗവർണർക്ക് വഴങ്ങുകയായിരുന്നു. എന്നാൽ, സർക്കാറിന് കൂടുതൽ അധികാരം നൽകുന്ന ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ പ്രധാനപ്പെട്ട 11 എണ്ണമാണ് ഗവർണറുടെ നടപടിയിലൂടെ റദ്ദായത്. ഇത് സർക്കാറിന് കനത്തതിരിച്ചടിയാണ്. എന്നാൽ, തൽക്കാലം ഗവർണറുമായി ഏറ്റുമുട്ടലിലേക്ക് പോകേണ്ടെന്നാണ് സി.പി.എം നിലപാട്.

മുഖ്യമന്ത്രിയുടെ നിലപാടാകും ഇതിൽ നിർണായകം. വ്യാഴാഴ്ച രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് എത്തിയ ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമോയെന്നാണ് കാണേണ്ടത്.

അതല്ലെങ്കിൽ കുറച്ച് കൂടി കാത്തിരുന്ന് നിയമസഭ സമ്മേളനം വിളിച്ച് ബില്ലാക്കി പാസാക്കണം. ഇക്കാര്യങ്ങളിലെല്ലാം പിണറായി വിജയന്‍റെ നിലപാടാണ് നിർണായകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorPinarayi Vijayan
News Summary - The Governor cannot be rejected, the Chief Minister's The move is critical
Next Story