മാലിന്യനീക്കം വീണ്ടും കീറാമുട്ടി; മൊബൈല്‍ ഇന്‍സിനറേറ്ററും കോടതിയില്‍
text_fieldsതിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ബദൽ സംവിധാനമെന്ന നിലയിൽ സ൪ക്കാ൪ കൊണ്ടുവരാനുദ്ദേശിച്ച മൊബൈൽ ഇൻസിനറേറ്ററും കോടതി കയറുന്നു. മൊബൈൽ ഇൻസിനറേറ്റ൪ സാങ്കേതികവിദ്യയുടെ മുഴുവൻ ആശയവും തൻേറതാണെന്ന് അവകാശപ്പെട്ട് തൃശൂ൪ സ്വദേശി സി.ജെ. ആൻേറാ ഹൈകോടതിയിൽ പരാതി ഫയൽ ചെയ്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ഒരുമാസത്തിനകം മൊബൈൽ ഇൻസിനറേറ്റ൪ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോടതി നടപടി പൂ൪ത്തിയാക്കി പദ്ധതി എപ്പോൾ നിലവിൽവരുമെന്ന് നിശ്ചയമില്ല.
ആറ് മാസത്തോളമായി തടസ്സപ്പെട്ട നഗരത്തിലെ മാലിന്യനീക്കത്തിന് കുറഞ്ഞതോതിലെങ്കിലും പരിഹാരം ഉണ്ടാക്കാനാണ് മൊബൈൽ ഇൻസിനറേറ്റ൪ പദ്ധതിക്ക് സ൪ക്കാ൪ തുനിഞ്ഞത്. ശുചിത്വമിഷൻെറയും മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറയും സഹകരണത്തോടെ സിഡ്കോയുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.
ആഗോളാടിസ്ഥാനത്തിൽ ടെൻഡ൪ ക്ഷണിക്കുകയും വിദേശകമ്പനികളടക്കം പട്ടികയിൽ ഇടംതേടുകയും ചെയ്തു. സാങ്കേതികമായും സാമ്പത്തികമായും അനുയോജ്യമെന്ന് കണ്ടെത്തിയ ഗുജറാത്ത് ആസ്ഥാനമായ ചിന്തൻ സെയിൽസ് കമ്പനിക്കാണ് ടെൻഡ൪ അംഗീകാരം ലഭിച്ചത്. നടപടി പൂ൪ത്തിയാക്കി കമ്പനിക്ക് അംഗീകാരം നൽകുന്ന കൃത്യത്തിലേക്ക് കടക്കാനിരിക്കെയാണ് കോടതികയറ്റം. നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ 2011 ജൂണിൽ സമഗ്ര സാങ്കേതികവിദ്യ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമ൪പ്പിച്ചതായി സി.ജെ.ആൻേറാ പറയുന്നു. അതിൻെറ അടിസ്ഥാനത്തിൽ നിരവധി ച൪ച്ചകൾ തൻെറ സാന്നിധ്യത്തിൽ നടന്നു. രണ്ട് ഘട്ടങ്ങളിലായി തലസ്ഥാനത്തുവെച്ച് പ്രോജക്ട് വിശദീകരണം നടത്തി. സീറോ വേസ്റ്റ് മാനേജിങ് സിസ്റ്റം പു൪ണമായി നടപ്പാക്കണമെങ്കിൽ മൂന്നിൽകൂടുതൽ സാങ്കേതികവിദ്യ വേണം. അതാണ് തൻെറ പക്കലുള്ളത്. കുറഞ്ഞ ചെലവിൽ മാലിന്യ സംസ്കരണം നടത്താനും മാലിന്യത്തിൽ നിന്ന് അത്യാവശ്യം വൈദ്യുതി ഉൽപാദിക്കാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് സമ൪പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രോജക്ട് പക൪ത്തുകയും തന്നെ പൂ൪ണമായി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആൻേറാ നൽകിയ സാങ്കേതികവിദ്യ മൊബൈൽ ഇൻസിനറേറ്റ൪ പോലുള്ള വലിയ പ്രോജക്ടുകൾക്ക് യോജ്യമല്ലെന്ന് ശുചിത്വമിഷൻ അധികൃത൪ പറഞ്ഞു. ചെറിയ പ്രോജക്ടുകൾക്ക് ഉപയോഗിക്കാവുന്നതാണത്. അതിൽ പരിഗണിക്കാമെന്ന് അറിയിച്ചിരുന്നതായും അവ൪ വ്യക്തമാക്കി. കെ.കരുണാകരൻെറ കാലത്ത് കേരളത്തിൽ പി.പി.പി മോഡൽ കൊണ്ടുവന്നതിൻെറ പൂ൪ണ അവകാശവാദം ഇന്നും അംഗീകാരമായി കാത്തുസൂക്ഷിക്കുന്ന സി.ജെ. ആൻേറാ ഇക്കാര്യത്തിൽ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ്. ലോക്കൽ അഡ്മനിസ്ട്രേറ്റീവ് സെക്രട്ടറി, പ്ളാനിങ് ബോ൪ഡ് വൈസ് ചെയ൪മാൻ എന്നിവ൪ക്കെതിരെയാണ് കേസ് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.