മോദി ഭരണത്തിൽ ഇന്ത്യയുടെ കടബാധ്യത 50 ശതമാനം കൂടി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ ഭരണകാലത്ത് ഇന്ത്യയുടെ കടബാധ്യത 50 ശതമാനം കൂടിയെന്ന് കണക്കുകൾ. സർക്ക ാറിെൻറ തൽസ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടിലാണ് കടബാധ്യത സംബന്ധിച്ച കണക്കുകൾ ഉള്ളത്.

കഴിഞ്ഞ നാല് വർഷത്തിനിടെ കടബാധ്യത 49 ശതമാനം വർധിച്ച് 82 ലക്ഷം കോടിയിലേക്ക് എത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2014ൽ യു.പി.എ ഭരണം അവസാനിക്കുേമ്പാൾ കടബാധ്യത കേവലം 54,90,763 കോടി മാത്രമായിരുന്നുവെന്ന് ധനമന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.

നാലര വർഷം കൊണ്ട് പൊതുകടം 48 ലക്ഷം കോടിയിൽ നിന്ന് 73 ലക്ഷം കോടിയായി വർധിച്ചു. വിപണിയിൽ നിന്നുളള വായ്പയെടുക്കലും വർധിച്ചിട്ടുണ്ട്. ഏകദേശം 52 ലക്ഷം കോടിയാണ് വിപണിയിൽ നിന്ന് മോദി സർക്കാർ കടമെടുത്തത്. ഗോൾഡ് ബോണ്ടുകളിലുടെ 9,089 കോടിയും ഇക്കാലയളവിൽ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്. യു.പി.എ ഭരണകാലത്ത് ഗോൾഡ് ബോണ്ടുകളിലുടെ പണം സ്വരൂപിച്ചിരുന്നില്ല.

Tags:    
News Summary - India's debt up 50% to Rs 82 lakh crore in Modi era-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.