ജി.എസ്.ടി വരുമാനത്തിലെ കുറവ് കേരളം ഉന്നയിച്ചതായി തോമസ് െഎസക്

ന്യൂഡൽഹി: ജി.എസ്.ടി വരുമാനത്തിൽ വലിയ കുറവുണ്ടാകുന്ന സാഹചര്യം ഡൽഹിയിൽ നടന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ 26ാമത് ജി.എസ്.ടി കൗൺസിൽ കേരളം ശക്തമായി ഉന്നയിച്ചതായി ധനമന്ത്രി തോമസ് ഐസക്. അന്തർസംസ്ഥാന വ്യാപാരത്തിനുള്ള ഐ.ജി.എസ്.ടി നികുതി വരുമാനമായി ലഭിച്ചിട്ടുള്ള 1,30,000 കോടി രൂപ സംസ്ഥാനങ്ങൾക്കു പങ്കുെവച്ചിട്ടില്ല. ഈ പണത്തിെൻറ പകുതി സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്.

ധനകമ്മി കുറച്ചുകാണിക്കുന്നതിെൻറ ഭാഗമായാണ് ഈ തുക പങ്കുവെക്കാത്തത്. ഇൗ പണം വിതരണം ചെയ്തിരുന്നെങ്കിൽ ധനകമ്മി അഞ്ചുശതമാനത്തിലും കൂടുമായിരുന്നു. സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിലെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ കിട്ടിയത്. രണ്ടാം ഗഡു കിട്ടിയിട്ടില്ല. ഈ നിലപാട് കേന്ദ്രം തിരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 
ജി.എസ്.ടി  റിട്ടേൺ ഫയലിങ് ലളിതമാക്കുന്നതുസംബന്ധിച്ച് വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ ധാരണയായി. അതുവരെ ഇപ്പോഴുള്ള സമ്പ്രദായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. 

Tags:    
News Summary - Thomas issac gst-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.