നേവല്‍ ഡോക്യാര്‍ഡില്‍ ട്രേഡ്സ്മാന്‍

വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ ട്രേഡ്സ്മാന്‍ (സ്കില്‍ഡ്) തസ്തികയില്‍ 1121 ഒഴിവുകള്‍. ഒഴിവ് വിവരങ്ങള്‍: കമ്പ്യൂട്ടര്‍ ഫിറ്റര്‍-49, ഇലക്ട്രോണിക്സ് ഫിറ്റര്‍-58, റഡാര്‍ ഫിറ്റര്‍-21, റേഡിയോ ഫിറ്റര്‍-11, സോണാര്‍ ഫിറ്റര്‍-10, ഗിറോ ഫിറ്റര്‍-7, മെഷീനറി കണ്‍ട്രോള്‍ ഫിറ്റര്‍-28, ഇലക്ട്രിക്കല്‍ ഫിറ്റര്‍-179, ഇന്‍സ്ട്രുമെന്‍റ് ഫിറ്റര്‍-36, എന്‍ജിന്‍ ഫിറ്റര്‍-213, ബോയ്ലര്‍ മേക്കര്‍-19, ഐ.സി.ഇ ഫിറ്റര്‍-41, ജി.ടി ഫിറ്റര്‍-25, ഐ.സി.ഇ ഫിറ്റര്‍ ക്രെയ്ന്‍-9, മെഷീനിസ്റ്റ്-77, പൈപ് ഫിറ്റര്‍-54, റെഫ്രിജറേറ്റര്‍ & എയര്‍ കണ്ടീഷനര്‍ ഫിറ്റര്‍-64, പാറ്റേണ്‍ മേക്കര്‍-8, ഫൗണ്‍ട്രി-1, പെയ്ന്‍റര്‍-3, ബ്ളാക്സ്മിത്ത്-12, പ്ളേറ്റര്‍-84, ലാഗര്‍-3, ഷിപ്റൈറ്റ്-49, വെല്‍ഡര്‍-46, മില്‍റൈറ്റ്-14.
യോഗ്യത: 
1. ഇംഗ്ളീഷ് പരിജ്ഞാനത്തോടെ അംഗീകൃത സ്ഥാപനത്തില്‍/ബോര്‍ഡില്‍നിന്ന് മെട്രിക്കുലേഷന്‍ അല്ളെങ്കില്‍ തത്തുല്യം. 
2. ആവശ്യമായ ഫീഡര്‍ ട്രേഡില്‍ അപ്രന്‍ൈറസ്ഷിപ് പൂര്‍ത്തിയാക്കിയിരിക്കുകയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയ്നിങ് നല്‍കുന്ന നാഷനല്‍ അപ്രന്‍ൈറസ്ഷിപ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും വേണം. 
3. എക്സ്-സര്‍വിസ്മെന്‍, മെക്കാനിക് അല്ളെങ്കില്‍ തത്തുല്യം, കര, നാവിക, വ്യോമ സേനകളിലേതിലെങ്കിലും പ്രസ്തുത ടെക്നിക്കല്‍ ബ്രാഞ്ചില്‍ രണ്ടു വര്‍ഷത്തെ സര്‍വിസോടുകൂടി. 
18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും. 
യോഗ്യരായവരെ നേരിട്ടുള്ള നിയമനത്തിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകരില്‍നിന്ന് അര്‍ഹരായവര്‍ക്ക് എഴുത്തുപരീക്ഷ നടത്തും. 
www.indiannavy.nic.in/content/ navaldockyardvisakhapatnam എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെല്‍ഫ് അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഫോട്ടോയും സഹിതം ദ അഡ്മിറല്‍ സൂപ്രണ്ട് (ഫോര്‍ മാനേജര്‍ പേഴ്സനല്‍), നേവല്‍ ഡോക്യാര്‍ഡ്, വിശാഖപട്ടണം-530014 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ അയക്കുക. 
ഡിസംബര്‍ 12 ന് ഇറങ്ങിയ എംപ്ളോയ്മെന്‍റ് ന്യൂസിലാണ് ഈ തസ്തികയുടെ പരസ്യം വന്നത്. അടുത്ത 30 ദിവസത്തിനകം അപേക്ഷ മേല്‍പറഞ്ഞ വിലാസത്തില്‍ കിട്ടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.