ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍  എസ്.എസ്.സി നിയമനം

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോണ്‍ ഗെസറ്റഡ് തസ്തികയിലേക്കാണ് നിയമനം. 
ഒഴിവുകള്‍:
1. സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
2. സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍: ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍)
3. സി.പി.ഡബ്ള്യൂ.ഡി: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
4. സി.പി.ഡബ്ള്യൂ.ഡി: ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)
5. ഡിപ്പാര്‍ട്മെന്‍റ് ഓഫ് പോസ്റ്റ്: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
6. എം.ഇ.എസ്: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
7. എം.ഇ.എസ്: ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍)
8. എം.ഇ.എസ്: ജൂനിയര്‍ എന്‍ജിനീയര്‍ (ക്വാളിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്)
9. ഫറാക്ക ബാരേജ് (പ്രോജക്ട്): ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
10. ഫറാക്ക ബാരേജ് (പ്രോജക്ട്): ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍)
11. സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)
12.  സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍: ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)
13. ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍): ജൂനിയര്‍ എന്‍ജിനീയര്‍ (നേവല്‍ ക്വാളിറ്റി അഷ്വറന്‍സ്) മെക്കാനിക്കല്‍
14. ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍): ജൂനിയര്‍ എന്‍ജിനീയര്‍ (നേവല്‍ ക്വാളിറ്റി അഷ്വറന്‍സ്) ഇലക്ട്രിക്കല്‍.
ബന്ധപ്പെട്ട ട്രേഡില്‍ സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ളെങ്കില്‍ ഡിപ്ളോമയാണ് യോഗ്യത. 
100 രൂപ അപേക്ഷാഫീസ് എസ്.ബി.ഐ ചലാന്‍/നെറ്റ്ബാങ്കിങ് വഴി അടക്കണം. 
വനിതാ അപേക്ഷാര്‍ഥികള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. www.ssconline.nic.in ല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. 
പാര്‍ട്ട് ഒന്ന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28ഉം പാര്‍ട്ട് രണ്ട് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31ഉം ആണ്. ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെയാണ് കമ്പ്യൂട്ടര്‍ അടിസ്ഥാന പരീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.