ന്യൂഡൽഹി: യു.ജി.സി ചട്ടങ്ങൾ ബാധകമായ സർവകലാശാലകളിൽ സ്ഥിരം അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ്. ഡൽഹി സർവകലാശാല അടക്കമുള്ള രാജ്യത്തെ സർവകലശാലകളിൽ അധ്യാപക തസ്തികകളിൽ സ്ഥിര നിയമനം നടത്താതെ താൽക്കാലികമായും കരാർ അടിസ്ഥാനത്തിലും ഗെസ്റ്റ് ലെക്ചറർ നിയമനം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് യു.ജി.സി അടക്കമുള്ള എതിർക്ഷികൾക്ക് നോട്ടീസ് അയച്ചത്.
അധ്യാപകരുടെയും അക്കാമിക സ്റ്റാഫിന്റെയും നിയമന യോഗ്യത സംബന്ധിച്ച 2018ലെ യു.ജി.സി നിയന്ത്രണങ്ങളിലെ 13ാം വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് സീരവ് നാരായണൻ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. തീർത്തും അനിവാര്യമായ ഘട്ടത്തിലല്ലാതെ സ്ഥിരം തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാനാവില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. താൽക്കാലിക നിയമനം 10 ശതമാനം തസ്തികകളിൽ കവിയരുത് എന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഡൽഹി സർവകലാശാലയിൽ ആകെയുള്ള 287 നിയമ അധ്യാപക തസ്തികകളിൽ 129 പേരെ മാത്രമാണ് സ്ഥിരമായി നിയമിച്ചതെന്ന് ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.